ജനനിബിഡമായി മൂന്നിയൂർ കോഴി കളിയാട്ടം


മൂന്നിയൂർ: പ്രസിദ്ധമായ മൂന്നിയൂർ അമ്മാഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന കോഴി കളിയാട്ട ഉൽസവം  ഈ സീസണിലെ മലബാറിലെ ഉൽസവങ്ങളിലെ അവസാന ഉൽസവമാണ് . മലബാറിലെ വിവിധ ദേശങ്ങളിൽ നിന്നും കുരുത്തോലയും മുളയും ഉപയോഗിച്ച് ഉണ്ടാക്കിയ പൊയ്ക്കു തിരയുമായാണ് ദേശക്കാർ ഉൽസവത്തിനെത്തുക. കൂടാതെ ഭഗവതി ക്ഷേത്രപരിസരത്ത് കോഴിക്കുരുതിയും നടക്കും. കളിയാട്ട മഹോൽസവം മതമൈത്രിയും സാഹോദര്യവും വിളിച്ചോതുന്ന ഉൽസവമെന്ന നിലയിലും കാർഷിക - കാർഷികേതര ഉൽപന്നങ്ങൾ ലഭിക്കുന്ന കാർഷിക ചന്ത നടക്കുന്നതിനാലും കളിയാട്ട മഹോൽസവം ഏറെ പ്രസിദ്ധമാണ്. 


അമ്മാഞ്ചേരി ഭഗവതിയെ കളിയാട്ടക്കാവിൽ കുടിയിരുത്തിയത് മമ്പുറം തങ്ങളാണെന്നാണ് ഐതിഹ്യം. മമ്പുറം തങ്ങളുടെ നിർദേശപ്രകാരമാണ് വെള്ളിയാഴ്ച കളിയാട്ട ഉൽസവം നടത്തുന്നതെന്നും പറയപ്പെടുന്നു. അത് കൊണ്ട് തന്നെ പൊയ്ക്കു തിരയുമായി കാവിലേക്ക് വരുന്ന വർ ആദ്യം മമ്പുറം മഖാം പള്ളിയിലും പ്രസിദ്ധമായ മുട്ടിച്ചിറ പള്ളിയിലും പ്രദക്ഷിണം നടത്തി കാണിക്ക അർപ്പിച്ച ശേഷമാണ് കളിയാട്ട കാവിലേക്ക് എത്താറ്.


കളിയാട്ടത്തിന്റെ ഭാഗമായി മുട്ടിച്ചിറ മുതൽ കളിയാട്ട മുക്ക് വരെ പാതയോരത്ത് നടക്കുന്ന കാർഷിക ചന്തയിൽ തലേ ദിവസമായ വ്യാഴാഴ്ച രാത്രി വളരെ വൈകിയും ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

കളിയാട്ട ഉൽസവത്തോടനുബന്ധിച്ച്  താനൂർ ഡി. വൈ.എസ്പി യുടെ നേത്രത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post