കൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും


തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ സാക്ഷി വിസ്താരം ജൂലൈ ഒന്നിന് ആരംഭിക്കും. പുല്ലാണി വിനോദ് (39), കോട്ടയില്‍ ജയപ്രകാശ് (50), പുല്ലാണി സജീഷ് (32), പുളിക്കല്‍ ഷാജി (39), പുളിക്കല്‍ ഹരിദാസന്‍ (30), ചാനത്ത് സുനി (39), കളത്തില്‍ പ്രദീപ് (32), തയ്യില്‍ ലിജീഷ് (27), കുണ്ടില്‍ ബിബിന്‍ (24) എന്നിവരാണ് കേസിലെ പ്രതികള്‍. എന്നാല്‍, 2017ല്‍ ബിബിന്‍ വെട്ടേറ്റു മരിച്ചു.  


2016 നവംബര്‍ 19ന് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ഇസ്‌ലാം സ്വീകരിച്ചതിനാണ് ആര്‍എസ്എസുകാര്‍ ഫൈസലിനെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയ ഫൈസല്‍ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്ന ആക്രമണം.  കേസ് ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആദ്യഘട്ടങ്ങളില്‍ പ്രതികള്‍ക്ക് അനുകൂലമായ നടപടികളും ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് ആരോപണമുയര്‍ന്നു. എസ്ഡിപിഐ, മുസ്ലിം ലീഗ്, തുടങ്ങിയ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് മുന്നോട്ടുകൊണ്ടുപോയി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. കുമാരന്‍കുട്ടിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ അഡ്വ. പി ജി മാത്യുവിനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. 

പക്ഷേ, അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് ജസ്‌നയുടെ ആവശ്യപ്രകാരം അഡ്വ. കുമാരന്‍കുട്ടിയെ തന്നെ സര്‍ക്കാര്‍ നിയമിച്ചു. കേസിലെ നടപടികള്‍ പ്രതികള്‍ക്ക് അനുകൂലമായി ഇഴഞ്ഞു നീങ്ങുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ, യൂത്ത് ലീഗ്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. സാക്ഷി വിസ്താരം തുടങ്ങുന്നതോടെ കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫൈസലിന്റെ കുടുംബവും നാട്ടുകാരും

Post a Comment

Thanks

أحدث أقدم