⭕ ലഖ്‌നൗ: നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ മുസ്‌ലിം മതസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിർദേശപ്രകാരം 225 മദ്രസകൾ, 30 പള്ളികൾ, 25 മഖ്ബറകൾ, 6 ഈദ്ഗാഹുകൾ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മഹാരാജ്ഗഞ്ച്, ശ്രാവസ്തി, ബഹ്റൈച്, സിദ്ധാർത്ഥനഗർ, ബല്റാംപൂർ, ലഖിംപൂർ ഖേരി, പിലിഭിത് തുടങ്ങിയ ഏഴ് അതിർത്തി ജില്ലകളിലാണ് ഈ നടപടികൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ശ്രാവസ്തിയിൽ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്‌ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിർത്തി പ്രദേശങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭൂനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകൾ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കൽ നടപടികളെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതിർത്തിയിൽ 10-15 കിലോമീറ്റർ വ്യാപ്തിയിൽ സമാനമായ പരിശോധനകൾ തുടരുമെന്നും അനധികൃത നിർമാണങ്ങൾക്കെതിരെ “സീറോ ടോളറൻസ്” നയം തുടരുമെന്നും സർക്കാർ അറിയിച്ചു.
Post a Comment
Thanks