ദേശീയപാത പ്രവർത്തി; ചേലേമ്പ്രയിലെദുരിതങ്ങൾ ചർച്ച ചെയ്യാൻ 18 ന് മലപ്പുറത്ത് ഉന്നത തല യോഗം ചേരും.



തേഞ്ഞിപ്പലം :ദേശീയപാത 66 വികസന പ്രവർത്തികളിലെ 
ചേലേമ്പ്രയിൽ നടന്ന രണ്ട്  മുങ്ങി മരണങ്ങളടക്കമുള്ള 
ദുരിതങ്ങൾ ചർച്ച ചെയ്യാൻ    
18 ന്   മലപ്പുറത്ത് 
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ  ഉന്നത തല യോഗം വിളിച്ച്  ചേർത്തതായി പി. അബ്ദുൽ ഹമീദ് എം.എൽ എ അറിയിച്ചു.


ദേശീയപാത യുടെ നിർമ്മാണ
പ്രവർത്തനങ്ങളിൽ 
 ഗ്രാമപഞ്ചാത്തിലെ നാഷണൽ
ഹൈവേ നിർമ്മാണത്തെ തുടർന്ന് മഴപെയ്യുമ്പോൾ ഒഴുകി വരുന്ന വെള്ളം ജനവാസ
മേഖലയിലേക്ക് അശാസ്ത്രീയമായ രീതിയിൽ പുറന്തള്ളുന്നതായും ഇത് കാരണം ഗ്രാമ പഞ്ചായത്തിലെ 
വിവിധ വാർഡുകളിൽ പ്രളയ സാധ്യത നേരിടുന്നതായി  ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്  ഭരണസമിതി പ്രസിഡൻ്റ് ടി.പി സമീറയുടെ ആവശ്യ പ്രകാരമാണ് യോഗം ചേരുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് പരിഹാര മാർഗ്ഗം സംബന്ധിച്ച തീരുമാനം കൈകൊള്ളുന്നതിനായി  എം.എൽ. എ,ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജകട് ഡയറക്ടർ, എക്സിക്യുട്ടീവ് എഞ്ചിനീയർ
പൊതുമരാമത്ത് നിരത്തുകൾ വിഭാഗം  എക്സിക്യുട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് ദേശീയപാത വിഭാഗം  എക്സിക്യുട്ടീവ് എഞ്ചിനീയർ,
എന്നിവരെ ഉൾപ്പെടുത്തിയാണ്   യോഗം . ജൂൺ 18 ന്  രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ
ചേംബറിൽ വെച്ചാണ് യോഗം .  ദേശീയപാത  സ്പിന്നിംഗ് മിൽ നിന്നും ഒഴുകിയെത്തിയ   മലവെള്ളപ്പാച്ചിലിൽ 70കാരനെ സൈക്കിൾ സഹിതം കാണാതാവുകയും പിന്നീട് തോട്ടിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും ദേശീയപാത പൈങ്ങോട്ടൂർമാട്ടിൽ നിന്നും  ഒഴുകിയെത്തിയ മഴവെള്ളം കാരണം കൊപ്രതോടും റോഡും സമാനമായതോടെ  കാണാതാവുകയും പിന്നീട് പുല്ലിപ്പുഴയിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തിയ 11 കാരൻ്റെ മരണവും പ്രധാന ചർച്ചാവിഷയമാവും.ദേശീയപാതയിലെ ഉൾകൊള്ളാനാവാത്ത കൾവെർട്ടിലെ വെള്ളം  കൈതോട് വഴി ഒഴുക്കിവിടുന്ന  അശാസ്ത്രീയമായ രീതിയും കൾ വെർട്ട് ജനവാസ മേഖലകളിലേക്ക് തുറന്ന് വിട്ടത് കാരണമായി  പ്രദേശ വാസികൾ കൾക്കുണ്ടായ  ദുരതിങ്ങൾ,നിലവിലുണ്ടായിരുന്ന  കാക്കഞ്ചേരി  പള്ളിയാളി - ചേലൂപാടം റോഡിലേക്കുള്ള  ആക്സസ്   ഇല്ലാതാക്കുന്ന രീതിയിൽ  സർവ്വീസ് റോഡ്  കെട്ടിയുയർത്തിയ വിഷയം ,സോയിൽ നെയിലിങ്ങിലെ  ലാറ്ററൽ സപ്പോർട്ട് നഷ്ടമായി അപകടം സംഭവിക്കുമോയെന്ന  ആശങ്ക , കാക്കഞ്ചീരി വളവിൽ നിർമ്മിച്ച  പാർശ്വഭിത്തിയിലെ വിള്ളൽ എന്നിവയും ചർച്ച ചെയ്യും. കൂടാതെ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലുണ്ടായ ദുരിതങ്ങളും  യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം.എൽ.എ അറിയിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post