ജില്ലയിൽ മഞ്ഞപിത്തം പടരുന്നു. തിരൂരങ്ങാടിയിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ് .


തിരൂരങ്ങാടി:ജില്ലയിലെ പല ഭാഗത്തും മഞ്ഞപിത്ത രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.

വഴിയോരങ്ങളിൽ അനധികൃത മായി വിൽപന നടത്തുന്ന പാനീയങ്ങൾ , മാരകമായ രാസ പദാർത്ഥങ്ങൾ ചേർത്ത് ഉപ്പിലിട്ട സാധനങ്ങൾ എന്നിവയുടെ വിൽപന നഗരസഭ പരിധിയിൽ കർശനമായും നിരോധിച്ചിട്ടുണ്ട്.

ജല ദൗർലഭ്യം ഉള്ള സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുമ്പോൾ അംഗീകൃത ലാബിൽ നിന്നും പരിശോധന റിപ്പോർട്ട് കരുതണമെന്നും വിവാഹ സത്കരങ്ങൾ ഉത്സവങ്ങൾ,നോമ്പ് തുറ തുടങ്ങി പരിപാടികളിൽ  നൽകുന്ന വെള്ളം തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണമെന്നും ഐസ് പാക്കറ്റ് വാങ്ങുമ്പോൾ വ്യക്തമായ പ്രിന്റ് അടിച്ച ശുദ്ധജലത്തിൽ തയ്യാറാക്കിയത് ചോദിച്ചു വാങ്ങണമെന്നും പൂപ്പൽ പിടിച്ച ഉപ്പിലിട്ട സാധനങ്ങൾ ഒരു കാരണ വശാലും ഉപയോഗിക്കരുതെന്നും ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

തട്ടുകടകളിൽ ഉൾപ്പെടെ ഫുഡ്‌ സേഫ്റ്റിയുടെ നിർദേശങ്ങൾ പാലിച്ചും ജീവനക്കാർ ഹെൽത്ത്‌ കാർഡും എടുത്ത ശേഷമേ പ്രവർത്തിക്കാവൂവെന്നും ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: പ്രഭൂദാസ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ  സുരേഷ്,J.H.I .മാരായ കിഷോർ, ജിജോ, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിൽ പരിശോധന നടത്തി.

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post