റിയാദ് : സൗദി അറേബ്യ അടക്കമുള്ള ഗൾഫ് നാടുകളിൽ മാസപ്പിറവി ദൃശ്യമായതോടെ റമസാൻ വ്രതത്തിന് തുടക്കമായി മാസപ്പിറവി ദൃശ്യമായതോടെ മാർച്ച് 11 തിങ്കളാഴ്ച്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സഊദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു.
റിയാദ് പ്രവിശ്യയിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് റമസാൻ മാസപ്പിറവി ദൃശ്യമായത്. നേരത്തെ വിശുദ്ധ റമസാൻ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
രാജ്യത്തെ നിരീക്ഷണ കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങളാണ് അധികൃതർ ഈ വർഷം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഒമാനിൽ മാസ പിറവി ദൃശ്യമാകാത്തതിനാൽ മറ്റന്നാൾ ആയിരിക്കും റംസാൻ നോമ്പ് തുടങ്ങുക
Post a Comment
Thanks