വേങ്ങര: റംസാൻവ്രതം ആരംഭിച്ചതോടെ സജീവമായ പഴവിപണിയിൽ വലിയസ്ഥാനം കൈയടക്കുകയാണ് സ്വദേശത്ത് കൃഷിചെയ്ത തണ്ണിമത്തൻ.
വേങ്ങര, വലിയോറ, കൂരിയാട് പാടശേഖരങ്ങളിലെ കർഷകർ ഒരുമാസംമുമ്പേ തണ്ണിമത്തൻ കൃഷി ആരംഭിച്ചത്. ഏതാണ്ട് മുപ്പതോളം ഏക്കറിൽ കൃഷിചെയ്ത തണ്ണിമത്തൻ ഇപ്പോൾ വിളവെടുപ്പ് തുടങ്ങി. ചെമ്പൻ ജാഫർ, ചെമ്പൻ ഷബീറലി, പള്ളിയാളി ഹംസ, കെ. അബ്ദുൽ റിയാസ്, സനൽ അണ്ടിശ്ശേരി, സുധീഷ് അണ്ടിശ്ശേരി എന്നിവരാണ് കർഷകർ. നാടൻ ഇനങ്ങൾക്കുപുറമേ ഇറാനി, മഞ്ഞ ഇറാനി എന്നിവയും കൃഷിചെയ്യുന്നു. ടൺ കണക്കിന് തണ്ണിമത്തനാണ് ഇവിടെനിന്ന് കോട്ടയ്ക്കൽ, വേങ്ങര, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റിപ്പോയത്.
Post a Comment
Thanks