ന്യൂഡൽഹി : അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത് . സെപ്റ്റംബറിൽ നീറ്റ് ,ജെഇഇ പരീക്ഷകൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിവെക്കണമെന്ന് ആവിശ്യപ്പെട്ട് പതിനൊന്നു വിദ്യാർഥികൾ ആണ് കോടതിയെ സമീപിച്ചത് .നീണ്ട കാലത്തേക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് ചൂണ്ടികാണിച് കൊണ്ടാണ് സുപ്രീകോടതി ഹർജി തള്ളിയത് .
സെപ്റ്റംബർ 13 ന് നീറ്റ് പരീക്ഷനടത്താനാണ് കേന്ദ്രസർക്കാർ അവസാനം തീരുമാനിച്ചത്.
എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ നടക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ് റിയാൽ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാൻസ് പരീക്ഷാ സെപ്റ്റംബർ 27 നടത്താനാണ് തീരുമാനിച്ചത് കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ തുടർച്ചയായി മാറ്റി വെച്ച ശേഷമാണ് നീറ്റ് ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോവിഡിനെ കാലത്ത് എല്ലാം അടച്ചിടാൻ സാധിക്കില്ല, ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്, എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു കൊണ്ട് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണ്. ഒരു വർഷം മുഴുവൻ കളയാൻ തയ്യാറാണോ എന്നും വിദ്യാർഥികളോട് അരുൺ മിശ്ര ചോദിച്ചു.
Post a Comment
Thanks