സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് ആറ് ദിവസത്തെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗത്തിൽ നിർദേശം. ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകുന്നതിന് പകരം ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.
പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് ഇത്തവണ ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. അഞ്ച് മാസമാണ് ഇത്തരത്തിൽ ഓരോ മാസത്തെയും ആറ് ദിവസത്തെ ശമ്പളം പിടിക്കുക. ഇതിൽ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടാകില്ല.
ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസവും പിടിക്കുമ്പോൾ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സർക്കാരിന് ലഭിക്കും. കൊവിഡ് പ്രതിരോധത്തിനായി ഇതുപയോഗപ്പെടുത്താനാണ് തീരുമാനം. ഈ രീതിയിൽ ശമ്പളം പിടിക്കുമ്പോൾ അത് ജീവനക്കാർക്ക് അധികഭാരമാകില്ലെന്നും സർക്കാർ വിലയിരുത്തുന്നു
അതേസമയം കൊവിഡ് പ്രതിരോധത്തിന് അടിയന്തര ധനസഹായമാണ് വേണ്ടത് കൂടുതൽ മാസം എടുത്തുള്ള ഈ രീതി ഗുണം ചെയ്യുമോയെന്ന കാര്യത്തിൽ സർക്കാരിലും അഭിപ്രായ ഭിന്നതകളുണ്ട്.
Post a Comment
Thanks