പെരുമണ്ണ ക്ലാരി പബ്ലിക് ഹെൽത്ത് സെന്ററിൽ സർക്കാർ ഭൂമിയിൽ മരക്കള്ളക്കേസിൽ പുതിയ തെളിവ്; ഒതുങ്ങിയ കേസ് വീണ്ടും ചർച്ചയാകുന്നു

 


പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന മരക്കള്ളക്കേസിൽ പുതിയ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയ്ക്ക് വിധേയമാകുന്നു.


മുൻപ് പെരുമണ്ണ DYFI ഇതുമായി ബന്ധപ്പെട്ട് കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ FIR നൽകിയിരുന്നു. പരാതി പ്രകാരം, പുതിയ പബ്ലിക് ഹെൽത്ത് സെന്റർ കെട്ടിടം നിർമ്മാണത്തിനായി മൂന്നു മരങ്ങൾ മുറിക്കാൻ പഞ്ചായത്ത് ടെണ്ടർ നൽകിയിരുന്നു. എന്നാല്‍, അതിന്റെ മറവിൽ നിരവധി മരങ്ങൾ മുറിക്കുകയും, അതിന്റെ പണം പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻ മുസ്തഫ കളത്തിങ്ങൽ നേരിട്ട് കൈപ്പറ്റുകയും, ഗൂഗിൾ പേ വഴിയും കയ്യിൽ പണമായി ലഭിക്കുകയും ചെയ്‌തെന്ന് കൃത്യമായ ആരോപണങ്ങൾ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. 



ആരോഗ്യ കേന്ദ്രം ചുമതലയുള്ള ഡോക്ടർ രണ്ടു മരങ്ങൾ മാത്രമേ അനധികൃതമായി മുറിക്കപ്പെട്ടിട്ടുള്ളു എന്ന സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ അത് തെറ്റായതും ആരോപണ വിധേയന്റെ സ്വാധീനത്തിനു വഴങ്ങി നല്‍കിയതാണ് എന്ന ആരോപണവും നിലനില്ക്കുന്നു. ഡോക്ടർ നല്‍കിയ സത്യവാങ്മൂലവും ജനത്തിന്റെ സംശയത്തിന്റെ നിഴലിലാക്കുന്നു.


വിവാദം പിന്നീട് വ്യാപകമായി പുറത്തു വരാതെ പോവുകയും, കേസ് നിശ്ശബ്ദതയിലായതുമാണ്. പഞ്ചായത്തിലെ പ്രസിഡന്റ് പ്രതിപക്ഷ പാര്‍ട്ടിയിലെ  ചില അംഗങ്ങളുമായി ചേര്‍ന്ന് ബിസിനസ്സ് ബന്ധമുള്ളതിനാല്‍, ഈ ബന്ധം ഉപയോഗപ്പെടുത്തി കേസ് 'അനുകൂലമായ രീതിയിൽ' തീർപ്പാക്കിയതായും ആരോപണങ്ങൾ ഉയരുന്നു.


എന്നാൽ ഈ ഇടയിൽ ചോർന്നുപോയ ഒരു ഓഡിയോ ക്ലിപ്പാണ് പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. ആരോപണ വിധേയനായ 5 )0 വാര്‍ഡ് മെമ്പര്‍ കളത്തിങ്ങല്‍ മുസ്തഫയും മരമുറിക്കാന്‍ അദ്ദേഹം തന്നെ ഏര്‍പാടാക്കിയ റാഫി എന്ന വ്യക്തിയും തമ്മിലുള്ള സംഭാഷണമാണ് ഇതിന്റെ ഉള്ളടക്കം. സംഭാഷണത്തിൽ, 16 മരങ്ങൾ മുറിക്കാൻ നിർദേശം നൽകിയതും, 25000 രൂപ ഗൂഗിൾ പേ വഴിയും കയ്യിൽ പണമായി ലഭിച്ചതുമയാണ് വ്യക്തമാകുന്നത്.


👉 പുതിയ തെളിവുകൾ ഉണ്ടാകുന്നതിനാൽ, കേസിന്റെ അന്വേഷണം ദ്രുതഗതിയില്‍ ആക്കാന്‍ ആവശ്യപ്പെടുകയാണ് DYFI ഉൾപ്പെടെയുള്ള സാമൂഹിക രാഷ്ട്രീയ സംഘടനകൾ.


👉 പ്രതികൾക്ക്തിരെ കർശനമായ നടപടി ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസം.


📍 ഇനിയും കൂടുതൽ തെളിവുകൾ പുറത്ത് വരുമെന്ന പ്രതീക്ഷയോടെ പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ വീണ്ടും ജനകീയ നേത്യത്വം അന്വേഷണമുറപ്പിക്കും എന്നതാണ് നാട്ടുകാർക്കായുള്ള പ്രതീക്ഷ.

Post a Comment

Thanks

Previous Post Next Post