കൊടിഞ്ഞി അപകടത്തിൽ പരുക്കേറ്റ് മുങ്ങിത്താഴ്ന്ന വിദ്യാർഥിനിയെ ജീവിതത്തിലേക്ക് തി രിച്ചുകയറ്റിയ വിദ്യാർഥി നാടിന്റെ ഹീറോ ആയി മാറി
കൊടിഞ്ഞി കടുവാളൂർ സ്വദേശി കിഴുവീട്ടിൽ അബ്ബാസ്-ഫാത്തിമ ദമ്പതികളുടെ മകൻ അൻ സിൽ(13)ആണ് കടുവാളൂർ ഒറ്റത്തിങ്ങൽ സിദ്ധീഖിൻ്റെ മകൾ മുസ്ലിഹ(15)യെ മരണക്കയത്തിൽ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കൊടിഞ്ഞി കടുവാളൂർ കുറ്റിയത്ത് കുളത്തിൽ ആണ് നാടിനെ നടുക്കിയ അപകടം.
സംഭവത്തിൽ മുസ്ലിഹ(15),ഒറ്റത്തിങ്ങൽ റിഫ്ത (13),കിഴുവീട്ടിൽ അൻസിൽ(13),പത്തൂർ മു ഹമ്മദ് റസീൻ(11), ഒറ്റിപ്പടത്തിൽ മുഹമ്മദ് സഹദ്(13), പയക്കര അന്നത്ത്(14),വെന്നിയൂർ കൊടിമരം കൊയപ്പകോലോത്ത് ഷെ ഹ്‌സിൻ(13) എന്നിവർക്ക് പരുക്കേറ്റിരുന്നു.
ഇവർ കുളിച്ചുകൊണ്ടിരി ക്കെ തൊട്ടടുത്ത് എഴുവൻതൊടിമൊയ്തീൻകുട്ടിയുടെ വീടിൻ്റെ അടുക്കളഭാഗവും, മുറ്റത്തിൻ്റെ ഭിത്തി യുമടക്കം തകർന്ന് കുളത്തിൽ പതിക്കുകയായിരുന്നു. ഭിത്തിയുടെ കല്ല് തലയിൽവീണ് ഗുരുതര മായി പരുക്ക് പറ്റിയ മുസ്ലിഹ,പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കുളത്തിലേക്ക് താഴുകയായിരു ന്നു.എന്നാൽ തലയ്ക്ക് സാരമായി പരുക്ക് പറ്റിയ അൻസിൽ തൻ്റെ പരുക്ക് കാര്യമാക്കാതെ മുസ്ലിഹ യെ പിടിച്ച് കരയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും മുസ്ലിഹയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും
ചെയ്തു. സമപ്രായക്കാർക്കിടയിൽ ഏതുകാര്യത്തിലും സജീവമാണ് അൻസിൽ. സംഭവശേഷം നാട്ടു കാർക്കിടയിലും ഇപ്പോൾ ഹീറോ ആയി മാറി.
കടുവാളൂർ ബാബുസ്സലാം മദ്രസയിലും, തെയ്യാലിങ്ങൽ എസ്. എസ്.എം.എം.ഹയർ സെക്കണ്ടറി സ്കൂളിലും എട്ടാം തരം വിദ്യാർഥിയാണ്. താനൂർ ദേവദാർ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ് മുസ്ലിഹ. ഒരുജീവൻ രക്ഷി ച്ചതിൻ്റെ അഭിനന്ദന പ്രവാഹമാണിപ്പോൾ അ അൻസിലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
إرسال تعليق
Thanks