താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ട വിവാദം: സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുനിസിപ്പൽ അധികൃതർ കളക്ടർക്കും ഡി.എം.ഒ. ക്കും നിവേദനം നൽകി.


തിരൂരങ്ങാടി: ജനുവരി 2 ന് പുലർച്ചെ മൂനിയൂർ സ്വദേശി  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട സംഭവത്തിൽ സംശയാസ്പദ മരണമായി ചിത്രീകരിച്ച് തിരൂരങ്ങാടിയിൽ പോസ്റ്റ്മോർട്ടം നടത്താതെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് വിടുകയും കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർക്കെതിരെയും പോസ്റ്റ്മോർട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെയും മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിക്കുകയും ചെയ്ത സംഭവത്തിൽ  മുനിസിപ്പാലിറ്റി വിളിച്ച് കൂട്ടിയ ഉന്നത തല യോഗത്തിന്റെ തീരുമാനപ്രകാരം സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്നാവശ്യപ്പെട്ടും തിരൂരങ്ങാടി മുനിസിപ്പൽ അധികൃതർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

 മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ , കൗൺസിലർ സുജിനി മുളമുക്കിൽ എന്നിവരുടെ നേത്രത്വത്തിലാണ് നിവേദനം നൽകിയത്.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66

Post a Comment

Thanks

Previous Post Next Post