തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ ഓഫീസര്‍മാരെ നിയമിക്കും: യൂത്ത്‌ലീഗിന് മന്ത്രി ഗണേഷ് കുമാറിന്റെ ഉറപ്പ്


തിരൂരങ്ങാടി: സബ് ആര്‍.ടി.ഓഫീസില്‍എം.വി.ഐമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഓഫീസിലെ ജീവനക്കാരുടെയും എം.വി.ഐ, എ.എം.വി.ഐമാരുടെയും കുറവ് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി മന്ത്രിക്ക് നല്‍കിയ പരാതി മല്‍കിയരുന്നത്. കമ്മിറ്റി പ്രസിഡന്റ് യു.എ റസാഖിന് മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് തിരൂരങ്ങാടിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. 



കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഓഫീസാണ് തിരൂരങ്ങാടിയിലേത്. തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ രണ്ട് എം.വി.ഐമാര്‍ വേണ്ടിടത്ത് ഒരാളും നാല് എ.എം.വി.ഐമാര്‍ വേണ്ടിടത്ത് ഒരാളും മാത്രമാണുള്ളത്. ഇത് ഓഫീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.



എ.എം.വി.ഐയായ ഒരാള്‍ തന്നെ 80-ഓളം സി.എഫ്, 25 റിന്യൂവല്‍, രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ടെസ്റ്റ്, ആക്സിഡന്റ് കേസ് എന്നിവയെല്ലാം അറ്റന്റ് ചെയ്യേണ്ട അവസ്ഥയില്‍ ഒന്നും നടക്കാത്ത സ്ഥിതിയാണ്. ഫയലുകളെല്ലാം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്. നിലവിലുള്ള ഉദ്യോഗസ്ഥര്‍ ഓടി എത്താത്ത അവസ്ഥയുണ്ട്. ഫയലുകളില്‍ വേഗത്തില്‍ നടപടിയാകുന്നതിന് ഏജന്റുമാരെ സമീപിക്കാന്‍ ജനം നിര്‍ബന്ധിതരാകുകയാണ്. ഉദ്യോഗസ്ഥരുടെ അഭാവം മൂലം നിരവധി ഫയലുകളാണ് ഓഫീസില്‍ കെട്ടിക്കിടക്കുന്നത്.

ജീവനക്കാരുടെ കുറവ് കാണിച്ച് ഇതിന് മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ക്കും ജില്ലാ ആര്‍.ടി.ഓക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ആയതിനാല്‍ ജനങ്ങളുടെ പ്രയാസം അകറ്റുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനും തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നാണ് യൂത്ത്‌ലീഗ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ട നിര്‍ദ്ധേശങ്ങള്‍ ബന്ധപ്പെട്ടവര്‍കിയിട്ടുണ്ടെന്നും ഉടനെ നടപടി ഉണ്ടാകുമെന്നും മന്ത്രി യൂത്ത്‌ലീഗിന് നല്‍കിയ കത്തിലുണ്ട്.

Post a Comment

Thanks

Previous Post Next Post