അമ്പതോളം ആളുകളെ കടിച്ച് ഗുരുതര പരിക്കേൽപിച്ച നായയെ നാട്ടുകാർ പിടികൂടി


വേങ്ങര: ഇന്ന് രാവിലെ അഞ്ച് മണി മുതൽ പത്രവിതരണക്കാരനെ കടിച്ചു തുടങ്ങിയ ഭ്രാന്തൻ നായയെ ഇന്ന്

ഇരുട്ടിന് മുമ്പെ നാട്ടുകാർ യമപുരിയിലെത്തിച്ചു.

മദ്രസാ വിദ്യാർത്ഥികൾ, വീട്ടമ്മമാർ.വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി അനേകം പേർ ഈ നായയുടെ കടിയേറ്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരിക്കുകയാണ്. നായയുടെ കടിയേറ്റ ചിലരുടെ മുറിവ് ഗുരുതരമാണെന്ന് നാട്ടുകാർ പറഞ്ഞു

ഒരു കുട്ടിയുടെ കൈവിരൽ മുറിഞ്ഞ് തൂങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്

ഈ ഭ്രാന്തൻ നായയുടെ ശല്യം ഇതോടെ തീർന്നെങ്കിലും നാട്ടിലെ തെരുവ് പട്ടികളുടെ ബാഹുല്യത്തിനും അക്രമത്തിനും ശമനം കാണാൻ ഇനിയും അധികൃതകൾക്കായിട്ടില്ല. നായപിടിത്തത്തിന് സംസ്ഥാന തലത്തിൽ നിരവധി ആളുകൾക്ക് പരിശീലനം കൊടുക്കുകയും നായയെ കൊല്ലാതെ വന്ദ്യകരണ പക്രിയ കാര്യക്ഷമമായി നടത്തുകയും ചെയ്താൽ ഒരു പരിധി വരെ ഭാവി തലമുറക്ക് ഈ തെരുവ് പട്ടികളുടെ അക്രമത്തിൽ നിന്നും രക്ഷനേടാൻ കഴിയും.

സംസ്ഥാന തലത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരു പ്രതേക ഷെഡ്യൂൾ തയ്യാറാക്കി ഒരേ സമയം സംസ്ഥാന വ്യാപകമായി വന്ധ്യംകരണ പരിപാടി നടത്തിയാൽ കൂടുതൽ നായകൾ നാട്ടിൽ ഇല്ലാതാക്കാൻ സാധിക്കും. വന്ധ്യകരണത്തിനായി ഗവൺമെന്റിന് നല്ലൊരു തുക ലഭിക്കുനുണ്ടെങ്കിലും നായകൾ പെരുകുന്നതല്ലാതെ എന്തു ഫലം ?!

ഇതിനെല്ലാം ഭരണകൂടങ്ങളും ജനപ്രതിനിധികളും ജനങ്ങൾക്കൊപ്പം  നിന്നാൽ പ്രശ്ന പരിഹാരത്തിന് സാധിക്കും

Post a Comment

Thanks

أحدث أقدم