തിരുവനന്തപുരം:കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ .
നാലാം ലോക കേരള സഭയുടെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി .
പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കുമെന്നും ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിലാണെന്നും, പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്ക് വർധന ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയിൽ ഉയർന്ന ആവശ്യങ്ങളും നിർദേശങ്ങളും കേന്ദ്രസർക്കാറിന്റെ പരിഗണനക്കായി നൽകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് ലോകശ്രദ്ധ ആകർഷിക്കാൻ ആവശ്യമായ ഇടപെടൽ ആണ് നടക്കുന്നത്. വിദേശ വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള നിലവാരത്തിലേക്ക് സർവകലാശാലകളെ ഉയർത്തും. ആ രീതിയില്‍ കേരളത്തിലെ മത വിദ്യാഭ്യാസ മേഖലയെയും ഉയർത്തും. ആരും കൊതിക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹജ്ജ്തീർത്ഥാടകരുടെ ടിക്കറ്റ് നിരക്കിൽ വൈരുധ്യം ഒഴിവാക്കണം എന്ന കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks