തേഞ്ഞിപ്പലം:വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട്ടും പരിസര പ്രദേശങ്ങളിലും മറ്റു സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം വ്യാപകമായതിൻ്റെ
അടിസ്ഥാനത്തിൽ
വിദഗധ പഠനത്തിനായി
മെഡിക്കൽ ടീം ജൂൺ 14 ന് വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുക
പി അബ്ദുൽ ഹമീദ് എം.എൽ.എ യെ അറിയിച്ചു.
മഞ്ഞപ്പിത്ത ബാധിത പ്രദേശത്തേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനോട് എം.എൽ. എ. ആവശ്യപ്പെട്ടിരുന്നു. പരപ്പനങ്ങാടി നഗരസഭയിലെ നെടുവ സി .എച്ച് .സി . യിലാണ് വള്ളിക്കുന്നിലെ ഇത്തരം രോഗികൾ ചികിത്സക്കും പരിശോധനക്കുമായി എത്തുന്നതെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്നും
ഡി.എം.ഒ യോട് എം.എൽ.എ ആവശ്യപ്പെട്ടു. രോഗലക്ഷണവുമായി ഉച്ചക്ക് ശേഷം ഇവിടെ എത്തുന്ന രോഗികളുടെ രക്തസാമ്പിൾ എടുക്കാൻ നിലവിൽ സാഹചര്യമില്ലെന്നും ഇതിന് ആരോഗ്യ വിഭാഗം താൽക്കാലികമായി ലാബ് ടെക്നീഷ്യനെ നിയോഗിക്കണമെന്നും
എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് അടുത്ത ദിവസം തന്നെ ഉച്ചക്ക് ശേഷം നെടുവയിൽ ലാബ് പരിശോധന സംവിധാനം ഉറപ്പ് വരുത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ എം. എൽഎക്ക് ഉറപ്പ് നൽകി.
വള്ളിക്കുന്ന് പഞ്ചായത്തിലും മൂന്നിയൂർ,പെരുവള്ളൂർ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും മഞ്ഞപ്പിത്ത വ്യാപനം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയത്.എന്നാൽ പലയിടങ്ങളിലായാണ് രോഗികൾ ചികിത്സ തേടിയത്.ഇതിൻ്റെ കണക്കുകൾ കൃത്യമായി ആരോഗ്യ വിഭാഗം ശേഖരിച്ച് വരുന്നതായും സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് എം.എൽ.എ. യെ അറിയിച്ചു.രോഗ ലക്ഷണങ്ങൾ കണ്ടാൽ ആശങ്കപ്പെടാതെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യ വിഭാഗത്തിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.നിലവിലെ രോഗികളുടെ സ്ഥിതിയെ കുറിച്ചും മറ്റും നെടുവ ആശുപത്രി സൂപ്രണ്ടുമായും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടുമായും വിവരങ്ങൾ ആരാഞ്ഞു. സ്ഥലത്തെ സാഹചര്യവും രോഗികളുടെ പരിചരണ സൗകര്യങ്ങളെ കുറിച്ചും എം.എൽ.എ ജില്ലാ കളക്ടർ വി.ആർ വിനോദുമായും ജില്ലാ മെഡിക്കൽ ഓഫീസറുമായും ചർച്ച നടത്തി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks