മലപ്പുറം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ വളരെ എളുപ്പത്തിലും സുതാര്യമായും
പിരിച്ചെടുക്കാൻ നിർണായക പങ്ക് വഹിച്ചത് മലപ്പുറത്തെ മൂവർ സംഘം . ഫണ്ട് പിരിവിനായുള്ള മൊബൈൽ
ആപ്ലിക്കേഷൻ നിർമിച്ചത്
മലപ്പുറത്തെ ഈ മൂന്നുപേരുടെ
പ്രയത്നത്താലായിരുന്നു. കോട്ടക്കൽ ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി അശ്ഹർ, കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി മുഹമ്മദ് ഷുഹൈബ്, മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ഹാഷിം
എന്നിവരാണിവർ. സ്പൈൻ കോഡ്സ്' എന്ന
മലപ്പുറത്തെ ഇവരുടെ സോഫ്റ്റ് വെയർ കമ്പനിയിലാണ് ഈ ആപ്പ് നിർമിച്ചത്. 2017-ൽ തുടങ്ങിയ കമ്പനി നിരവധി ആപ്പുകളാണ് ഇതിനോടകം വിവിധ ആവശ്യങ്ങൾക്കായി
നിർമിച്ചുനൽകിയത്. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിർമാണത്തിന് പണം സ്വരൂപിക്കാൻ വേണ്ടിയും യൂത്ത് കോൺഗ്രസിന് ദേശീയതലത്തിൽ
ഫണ്ട് സമാഹരിക്കുന്നതിനുവേണ്ടിയുമൊക്കെ ആപ്പ് നിർമിച്ചതും ഇവരായിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks