യൂണിവേഴ്സിറ്റി: നവ കേരള സദസ്സിന് വൻ വരവേൽ പാണ് ലാഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സ് ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി . യു.ഡി. എഫിന്റെ . സർക്കാർ പരിപാടി ബഹിഷ്കരണം നടത്തേണ്ട ആവശ്യമില്ല. കേരളത്തിന്റെ ഉന്നമനത്തിന് സർക്കാർ സ്വീകരിച്ച നടപടികൾക്ക് കേന്ദ്ര സർക്കാർ തടസങ്ങൾ സൃഷ്ടിക്കുമ്പോൾ യോജിച്ച പോരാട്ടം നടത്തേണ്ട ഘട്ടത്തിൽ ഇത്തരം പരിപാടികൾ ബഹിഷ്കരികരിച്ച തീരുമാനം ശരിയാണോയെന്ന് അവർ ചിന്തിക്കട്ടെ . വസ്തുതകൾ പൊതു ജനം മനസ്സിലാക്കുന്നതിന്റെ നേർ സാക്ഷ്യമാണ് ജന സദസ്സിന് ലാഭിക്കുന്ന വൻ സ്വീകാര്യതയെന്നും മുഖ്യ മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ഡോ: കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, ജെ. ചിഞ്ചു റാണി, എം.ബി. രാജേഷ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. ദിനേശ് സ്വാഗതവും തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പി.ഒ. സാദിഖ് നന്ദിയും പറഞ്ഞു.
രാവിലെ പതിനൊന്ന് മണിക്ക് എത്തേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിൽ എത്തിയത് ഒന്നര മണിക്കൂർ വൈകിയായിരുന്നു. പൊതു ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാനോ കേൾക്കാനോ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറാവുന്നില്ല. പകരം വിവിധ കൗണ്ടറുകൾ തുറന്ന് അവിടെ ഉദ്യോഗസ്ഥരും വളണ്ടിയർമാരും പരാതികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
റിപ്പോർട്ട്:
അഷ്റഫ് ളത്തിങ്ങൽ പാറ
Post a Comment
Thanks