▪️ അനധികൃതമായി കൈവശംവെച്ച പണം വിജിലൻസ് വിഭാഗം പിടികൂടിയിട്ടും ഒരു മാറ്റങ്ങളും വരുത്താതെ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
ഓഫിസിലെ പല സേവനങ്ങള്‍ക്കും അനധികൃതമായി പണം കൈപ്പറ്റുന്നതായാണ് ആരോപണം.
കഴിഞ്ഞദിവസം അനധികൃതമായി പണം സൂക്ഷിച്ചതിന് തിരൂരങ്ങാടി ജോയൻറ് ആര്‍.ടി.ഒയെ വിജിലൻസ് വിഭാഗം പിടികൂടിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ട്രാൻസ്പോര്‍ട്ട് കമീഷണറുടെ സ്പെഷല്‍ സ്ക്വാഡ് പരിശോധന നടത്തി വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. എന്നിട്ടും ഓഫിസില്‍ ഇടനിലക്കാര്‍ സജീവമാണ്. വിജിലൻസ് വിഭാഗം പരിശോധന നടത്തിയശേഷം, അനധികൃതമായി ലഭിക്കുന്ന പണം പിരിച്ചെടുക്കാൻ വേണ്ടി ഒരു ഏജന്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇദ്ദേഹം ആഴ്ചയിലൊരിക്കല്‍ ഒന്നിച്ച് പണം പിരിച്ചെടുത്ത് ഉദ്യോഗസ്ഥരുടെ റൂമുകളില്‍ എത്തിക്കുകയാണ് പതിവെന്ന് പറയപ്പെടുന്നു.
മുമ്പ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഇത്തരത്തില്‍ പിരിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഡ്രൈവിങ് സ്കൂള്‍ ഉടമയെ കോഴിച്ചെനയിനിന്ന് വിജിലൻസ് വിഭാഗം പിടികൂടിയിരുന്നു. അന്ന് വിജിലൻസ് വിഭാഗം പിടികൂടിയ വ്യക്തി വാടകക്കെടുത്ത ഗ്രൗണ്ടിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഹെവി ടെസ്റ്റ് നടത്തുന്നത്.
അനാവശ്യമായി പണം പിരിക്കുന്നത് പല ഡ്രൈവര്‍മാരും പറയാൻ മടിക്കുകയാണ്. പരാതിപ്പെട്ട് കഴിഞ്ഞാല്‍ റോഡില്‍ വെച്ച് നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പിഴ ചുമത്തുമെന്നാണ് പറയുന്നത്.
Post a Comment
Thanks