മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമന്ദിരത്തിന് തറക്കല്ലിട്ടു


കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമിക്കുന്ന വിശ്രമമന്ദിരത്തിന് എളമരം കരീം എം.പി. തറക്കല്ലിട്ടു.


എം.പി.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് 2.25 കോടി രൂപ വിനിയോഗിച്ചാണ് വിശ്രമമന്ദിരം നിർമിക്കുന്നത്.


രണ്ടുനിലകളിലായി പണിയുന്ന വിശ്രമകേന്ദ്രത്തിന്റെ താഴത്തെനിലയിൽ കാത്തിരിപ്പുകേന്ദ്രം, ശൗചാലയങ്ങൾ എന്നിവയുണ്ടാവും. ഒന്നാംനിലയിൽ വാർഡുകളും ആവശ്യമായ ശൗചാലയങ്ങളുമാണ് ഒരുക്കുക. പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചർ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്പന. ആറുമാസമാണ് പ്രവൃത്തിയുടെ കാലാവധി. വെള്ളിയാഴ്ച മാതൃശിശുസംരക്ഷണ കേന്ദ്രത്തിന്റെ പരിസരത്ത് നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.


പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ, ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. വി. അരുൺപ്രീത്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.വി. രാജേഷ്, ചീഫ് നഴ്‌സിങ്‌ ഓഫീസർ പി.കെ. ശ്രീജ, ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പർ ഹംസ കണ്ണാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Thanks

Previous Post Next Post