തിരൂരങ്ങാടിയിലെ കുടിവെള്ളപദ്ധതികൾ വീണ്ടും ടെൻഡർ വിളിക്കുന്നു



തിരൂരങ്ങാടി : നഗരസഭയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കുടിവെള്ളപദ്ധതികൾ ഇതുവരെ തുടങ്ങിവെക്കാൻ കഴിഞ്ഞില്ല.

ജലവകുപ്പിൽനിന്ന് ഭരണാനുമതി ലഭിച്ച പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് കെ.പി.എ. മജീദ്. എം.എൽ.എ., നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ എന്നിവർ തിരുവനന്തപുരത്ത് അധികൃതരുമായി ചർച്ച നടത്തി.

സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽനിന്നുള്ള 4.82 കോടിയുടെ ചന്തപ്പടി പദ്ധതി, 2.63 കോടിയുടെ കരിപറമ്പ് പദ്ധതി എന്നിവയാണ് മുടങ്ങിക്കിടക്കുന്നത്. വിതരണശൃംഖല സ്ഥാപിക്കുന്നതിന് 4.04 കോടിയും പ്രധാന ശൃംഖല സ്ഥാപിക്കുന്നതിന് 2.85 കോടിയും ഭരണാനുമതി ലഭിച്ചിരുന്നു. രണ്ടുതവണ ടെൻഡർ ക്ഷണിച്ചിട്ടും ആരും കരാർ ഏറ്റെടുത്തില്ല. സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതിനാലാണ് ആരും തയ്യാറാകാത്തതെന്ന് എം.എൽ.എ. പറഞ്ഞു.

ജലവകുപ്പ് ടെക്‌നിക്കൽ അംഗം ശശികുമാർ, ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപൻകുമാർ നായർ എന്നിവരുമായി നടത്തിയ ചർച്ചയിൽ വിഷയം ഉന്നയിച്ചു.


നഗരസഭയിൽ നടപ്പാക്കുന്ന 15 കോടിയുടെ അമൃത് മിഷൻ പദ്ധതിയുടെ റീ ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.

വീണ്ടും ടെൻഡർ വിളിച്ച് പദ്ധതിയുടെ തുടർപ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم