ബംഗളൂരു:
അബ്ദുൾ നാസർ മദനി ഇന്ന് നാട്ടിലേക്ക്. ഇന്ന് ബെംഗളുരുവിൽ നിന്ന് വിമാനം വഴി പുറപ്പെടുന്ന മഅദനി തിരുവനന്തപുരത്തേക്കാണ് എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശേരിക്ക് പോകും. സുപ്രിം കോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.
മഅദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. 2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.
അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അന്‍വാര്‍ശേരിയില്‍ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റി്സ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകി. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം.
إرسال تعليق
Thanks