സ്കൂളുകൾക്ക് സമീപം ലഹരി ഉത്പന്നങ്ങൾ വിറ്റാൽ ആ കട പിന്നീട് തുറക്കില്ല: മുഖ്യമന്ത്രി




തിരുവനന്തപുരം: സ്കൂളുകൾക്ക് അടുത്തുള്ള കടകളിൽ ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തിയാൽ ആ കട പിന്നീട് തുറന്നു പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ലഹരി ഉപയോഗവും വില്പനയും തടയാനുള്ള കർമപദ്ധതിക്ക് ഒക്ടോബർ 2ന് തുടക്കമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതിയിൽ ഏവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരി വിൽപ്പനയെക്കുറിച്ചോ ഉപയോഗത്തെ കുറിച്ചോ ജനങ്ങൾക്ക് രഹസ്യവിവരം

നൽകാം. ഇതിനായി എക്സൈസിന്റെ

കൺട്രോൾ റൂമിൽ വിളിക്കാം.


സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ

സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ

പ്രവർത്തനങ്ങൾക്കായി പ്രത്യേക സമിതികൾ

രൂപീകരിക്കും. സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി, തദ്ദേശ, എക്സൈസ് മന്ത്രിമാരും

ഉദ്യോഗസ്ഥരുമാണ് ഉണ്ടാകുക. യുവാക്കളും വിദ്യാർഥികളും സ്ത്രീകളും കുടുംബശ്രീ പ്രവർത്തകരും മത-സാമുദായിക

സംഘടനകളും ക്ലബുകളും റസിഡന്റ്

അസോസിയേഷനുകളും സാമൂഹിക

സാംസ്കാരിക സംഘനകളും രാഷ്ട്രീയ

പാർട്ടികളും കർമപദ്ധതിയിൽ

അണിചേരും. സിനിമാ, സീരിയൽ,

സ്പോർട്സ് മേഖലകളിലെ പ്രമുഖരും

കർമപദ്ധതിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. 

Post a Comment

Thanks

Previous Post Next Post