ന്യൂഡൽഹി:പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന്' ഇന്ന് തുടക്കംകുറിക്കും. 2007-ലോ മുമ്പോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക. ഞായറാഴ്ച വൈകുന്നേരംവരെ ആറുലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തു. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം.
വാക്സിനേഷൻ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി ഡോ. മൻസുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് നൽകേണ്ടതെന്നും വാക്സിൻ മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കുട്ടികൾക്കായി പ്രത്യേകം വാക്സിൻകേന്ദ്രങ്ങൾ സജ്ജീകരിക്കണം.
കോവിഡ് വന്ന കുട്ടികൾക്ക് വാക്സിൻ മൂന്നുമാസം കഴിഞ്ഞ്
15 മുതൽ 18 വയസ്സുവരെയുള്ള 15.34 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് വന്നിട്ടുള്ള കുട്ടികൾക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിനെടുത്താൽ മതി. കോവിൻപോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് വാക്സിൻസർട്ടിഫിക്കറ്റിൽ ഉണ്ടാകുക. വാക്സിനേഷനുശേഷം രജിസ്റ്റർചെയ്ത ഫോൺനമ്പർ ഉപയോഗിച്ച് ആദ്യ ഡോസ് വാക്സിന്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ്ചെയ്യാം
Post a Comment
Thanks