സമയക്രമത്തെ ചൊല്ലി കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ജീവനക്കാർ തമ്മിൽ സംഘട്ടനം ആരംഭിച്ചതോടെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയോടി. സംഘർഷത്തിൽ മാവണ്ടിയൂർ സ്വദേശിയായ യാത്രക്കാരനും പരുക്കേറ്റു.
കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിൽ എത്തിയ 2 ബസിലെ ജീവനക്കാർ തമ്മിൽ ആദ്യം വാക്കേറ്റം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സ്റ്റാൻഡിൽ എത്തിയ ബസിലെ ജീവനക്കാർ മറ്റൊരുബസിൽ കയറി മർദനം ആരംഭിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങിയോടി.
സംഘട്ടത്തിനിടയിൽ കുടുങ്ങിയ മാവണ്ടിയൂർ സ്വദേശിയായ അറുപത്തിനാലുകാരന് നെഞ്ചിനു പരുക്കേറ്റു. ഇയാൾ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം ഇരു ബസും സ്റ്റാൻഡ് വിട്ടുപോയി.
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഇത്തരത്തിൽ ബസ് ജീവനക്കാർ തമ്മിൽ നേരത്തെയും ഏറ്റുമുട്ടിയിരുന്നു. ബസ് ജീവനക്കാരുടെ സംഘർഷം ഒഴിവാക്കാൻ പൊലീസ് നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
إرسال تعليق
Thanks