കൊല്ലം: മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ഷാർജയിലും കേരളത്തിലും കേസ്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും കേരളാ പോലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. അമ്മയുടെ മൊഴിയിലാണ് കേസ് എടുത്തിട്ടുള്ളത്. ഞാൻ മരിച്ചാൽ ആത്മത്യ ചെയ്തതല്ലെന്നും കൊന്നതാണെന്ന് കരുതണമെന്നും മകൾ പറഞ്ഞിരുന്നുവെന്ന് അമ്മ മൊഴി നൽകി. പിന്നാലെ ഷാർജ പൊലീസ് അസ്വാഭാവിക മരണത്തിനും കേസെടുത്തതോടെ, സതീഷിന്റെ കുരുക്ക് മുറുകി
കൊല്ലം സ്വദേശിനി അതുല്യയെയാണ് കഴിഞ്ഞ ദിവസം ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷം മുമ്പാണ് അതുല്യയും സതീഷും വിവാഹിതരായത്. രണ്ടുവർഷം മുമ്പ് അതുല്യ യു.എ.ഇയിലെത്തി. ഷാർജയിലെ മാളിൽ മാർക്കറ്റിങ് പ്രൊമോട്ടറായി ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് അതുല്യയുടെ മരണം. മരിക്കുന്നതിന് തലേന്ന് രാത്രി സഹോദരിയെ സന്ദർശിച്ച് ജോലി ലഭിച്ച
വിവരവും പങ്കുവെച്ച് മടങ്ങിയതാണ് അതുല്യ. രാവിലെയാണ് മരണവാർത്ത അറിയുന്നത്. ശരീരമാസകലം മർദനമേറ്റ പാടുകളുമുണ്ട്. മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തുടർനടപടികൾക്കായി സഹോദരിയുടെ കുടുംബം ഷാർജ ഇന്ത്യൻ അസോസിയേഷനെയും, ദുബൈ ഇന്ത്യൻ കോൺസുലേറ്റിനെയും സമീപിച്ചിട്ടുണ്ട്.
പുലർച്ചെ മൂന്നോടെ അജ്‌മാനിൽ നിന്ന് ഫ്ലാറ്റിലെത്തിയ ഭർത്താവാണ് ഷാർജ പൊലീസിൽ മരണ വിവരമറിയിച്ചത്. വെള്ളിയാഴ്ച രാത്രിയും ഇവർ തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. നേരത്തേ ഗാർഹിക പീഡനത്തിന് ഷാർജയിൽ പരാതി നൽകാൻ അതുല്യ ശ്രമിച്ചിരുന്നു. ഒത്തുതീർപ്പിന്റെ്റെ അടിസ്ഥാനത്തിൽ അതും ഒഴിവാക്കിയെന്നാണ് വിവരം.
മരിക്കുന്നതിനു മുമ്പ് അതുല്യ തെളിവായി ഭർത്താവിന്റെ ക്രൂരതകളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയിരുന്നതായി കുടുംബം വ്യക്തമാക്കി. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സ്ഥിരം മദ്യപാനിയായ സതീഷ് അതുല്യയെ നിരന്ത്രം ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവ് രാജശേഖരൻ പിള്ള പറഞ്ഞു.
ദമ്പതികളുടെ മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും
തുളസീഭായിക്കുമൊപ്പം നാട്ടിലാണ്. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്‌ലാറ്റിന് സമീപം താമസിക്കുന്നുണ്ട്.
Post a Comment
Thanks