ഹരിപ്പാട്: പഴയ സർവ്വേ നമ്പർ നൽകുന്നതിന് ആലപ്പുഴ ഹരിപ്പാട് സ്വദേശിയിൽ നിന്ന് ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഹരിപ്പാട് വില്ലേജ് ഓഫീസർ പി കെ പ്രീതയാണ് അറസ്റ്റിലായത്.
കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായാണ് പരാതിക്കാരൻ വസ്‌തുവിൻ്റെ പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ടത്. വില്ലേജ് ഓഫീസറായ പ്രീതയെ ഫോണിൽ വിളിച്ചപ്പോൾ വാട്സ് ആപ്പിലൂടെ വസ്‌തുവിൻ്റെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പഴയ നമ്പർ അയച്ച കൊടുത്ത ശേഷം ഗൂഗിൾ പേ നമ്പറിലേക്ക് ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു.
കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്‌പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ശനിയാഴ്ച ഉച്ച 1.50ന് പരാതിക്കാരിനിൽ നിന്നും ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ വില്ലേജ് ഓഫീസറെ പിടികൂടിയത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.
إرسال تعليق
Thanks