തിരുരങ്ങാടി : ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി ബസ് യാത്രയ്ക്കിടെ പിടിയിൽ. മലപ്പുറം എംഎസ്‌പി ക്യാംപിന് സമീപത്തെ നെച്ചിക്കുന്നത്ത് വേണുഗനനെ (53) യാണു പൊലീസ് പിടി കൂടിയത്. തലപ്പാറയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഏപ്രിൽ ഒന്നിന് കക്കാട് പിട്ടാപ്പിള്ളി ഏജൻസീസിൽനിന്ന് 31738 രൂപ, ഈ മാസം ഒന്നിന് തൃക്കുളം അമ്പലപ്പടി പെട്രോൾ പമ്പിന് സമീപത്തെ വീട്ടിൽനിന്ന് 40000 രൂപ, 18ന് ചെമ്മാട് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിൽ നിന്ന് 8000 രൂപ എന്നിവ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ മലപ്പുറം, കണ്ണൂർ ടൗൺ, വേങ്ങര, പെരിന്തൽമണ്ണ, കോ ട്ടയ്ക്കൽ, ബത്തേരി, മഞ്ചേരി, വളാഞ്ചേരി തുടങ്ങിയ സ്‌റ്റേഷ നുകളിലായി 21 മോഷണക്കേസുകളും ഒരു കൊലപാതക കേസുമുണ്ട്.
ഇയാൾ തിരൂരങ്ങാടി സ്റ്റേഷൻ പരിസരത്തു താമസിച്ച് മോഷണം നടത്തുന്നതായി പൊലീ സിനു വിവരം ലഭിച്ചിരുന്നു. ഇയാ ളെ കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പൊലീസ് അറിയിപ്പ് പ്രചരിപ്പിച്ചിരുന്നു.
ഇതേ തുടർന്നാണ്, ഇന്നലെ ബസ് യാത്രയ്ക്കിടെ സംശയം തോന്നിയ ആൾ പൊലീസിനെ വിവരമറിയിക്കുന്നതും പിടികൂടുന്നതും.
ഇയാൾ താമസിച്ച വീട്ടിലും മോഷണം നടത്തിയ സ്‌ഥലങ്ങളി ലും പൊലീസ് തെളിവെടുപ്പ് നടത്തി. താനൂർ ഡിവൈഎസ്‌പി പ്രമോദിൻ്റെ മേൽനോട്ടത്തിൽ സിഐ ബി.പ്രദീപ് കുമാറാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
എസ്‌ഐമാരായ രവി, സത്യനാഥൻ,എഎസ്ഐ സുബൈർ, എസ്‌സിപിഒമാരായ ധീരജ്, അജീഷ്, സിപിഒമാരായ ബിജോ യ്, ഷജിൻ ഗോപിനാഥ് എന്നിവ രടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
Post a Comment
Thanks