പ്ലാസ്റ്റിക് കുടിവെള്ള, ശീതള പാനീയ കുപ്പികൾക്ക് വിട; വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും കർശന നിരോധനം; ഉത്തരവ് ഹൈക്കോടതിയുടേത്


സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണ്ണമായി നിരോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉൾപ്പെടെയുള്ളവ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിർണായക വിധി.


പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപനയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിൽ 2 ലിറ്ററിൽ താഴെയുള്ള ശീതള പാനീയക്കുപ്പികൾ, 5 ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോകൾ, പ്ലാസ്റ്റിക് കത്തി, സ്പൂൺ തുടങ്ങിയവ ഉൾപ്പെടുന്നു. തിരക്കുള്ള മലയോര വിനോദസഞ്ചാര മേഖലകളിൽ ഈ വിലക്ക് കർശനമായി നടപ്പാക്കും.


കൂടാതെ, എല്ലാ വിവാഹങ്ങളിലും ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും ഈ നിരോധനം ബാധകമായിരിക്കും. ഹോട്ടലുകളുടെ ലൈസൻസ് വ്യവസ്ഥകളുടെ ഭാഗമായി ഈ നിരോധനം ഉൾപ്പെടുത്താനും കോടതി നിർദേശിച്ചു. സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ഡിവിഷൻ ബെഞ്ച് അടിവരയിട്ടു.


നിരോധിത മേഖലകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കിയോസ്കുകൾ സ്ഥാപിക്കണം. വെള്ളം കുടിക്കുന്നതിനായി സ്റ്റീൽ, കോപ്പർ ഗ്ലാസുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. വരുന്ന ഗാന്ധിജയന്തി ദിനം മുതൽ (ഒക്ടോബർ 2) ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും.


നദികളിലും കനാലുകളിലും കായലുകളിലും ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും സ്ഥിരമായി ശേഖരിക്കണം. ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ തടയണം. പരിസ്ഥിതിയെ സംരക്ഷിക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഹൈക്കോടതി

Post a Comment

Thanks

Previous Post Next Post