പ്രവാസി ബിസിനസുകാരനെ ഹണി ട്രാപ്പിൽ പെടുത്തി ഥാർ കാറും ഒരു ലക്ഷവും കവർന്ന സംഘത്തിലെ പ്രധാനി തലശേരി സ്വദേശി റുബൈദ

 


കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പിൽ കുടുക്കി ഥാർ കാറും ഒരു ലക്ഷത്തിലേറെ രൂപയും കവർന്ന സംഘത്തിലെ പ്രധാനി തലശ്ശേരി സ്വദേശിനിയായ റുബൈദ എന്ന മുപ്പത്തിയെട്ടുകാരി. നാദാപുരം ചാലപ്പുറം സ്വദേശി ഒതേയത്ത് സിറാജിന്റെ പരാതിയിലാണ് റുബൈദയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് തലശ്ശേരി ധർമ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നൊവീന റാണി(37) എന്നിവരെയും ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


മുക്കാളി റെയിൽവേ അടിപ്പാതക്ക് സമീപം വാടക ക്വാർട്ടേഴ്സ‌ിൽ താമസിക്കുന്ന റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.


സിറാജുമായി ഫോണിലൂടെയാണ് റുബൈസ ബന്ധം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച‌ ഇവർ സിറാജിനോട് വാടക വീട്ടിൽ എത്താൻ ആവശ്യപ്പെടുകയും ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് യുവതിയോടൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്നെ അക്രമിച്ച് 1,06,500 രൂപ കൈക്കലാക്കി പ്രതികൾ ഥാർ കാറുമായി കടന്നുകളഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി സിറാജ് പോലീസിൽ പരാതി നൽകി. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിന് പുറമെസിറാജിൽനിന്ന് കൂടുതൽ പണം തട്ടിയെടുക്കാനാണ് സംഘം ശ്രമിച്ചത്.

Post a Comment

Thanks

Previous Post Next Post