ശസിൻ മുഹമ്മദിന് നാഷണൽ സ്കൂളിന്റെ ആദരം

ചെമ്മാട്: കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചെമ്മാട് നാഷണൽ  സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ശസിൻ മുഹമ്മദിനെ അധ്യാപകർ  അനുമോദിച്ചു.കൊടിഞ്ഞി കടുവാളൂർ സ്വദേശി ഒറ്റത്തിങ്ങൽ സിദ്ധീഖിന്റെ മകൾ പതിനഞ്ചുകാരിയായ മുസ്ലിഹയെയാണ് ശസിൻ അടങ്ങുന്ന മൂവർ സംഘം രക്ഷപ്പെടുത്തിയത്.


         കഴിഞ്ഞ ആഴ്ച ഉച്ചക്ക് പന്ത്രണ്ടിന് കൊടിഞ്ഞി കടുവാളൂർ കുറ്റിയത്ത് കുളത്തിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കുട്ടികൾ കുളത്തിൽ കുളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ അടുക്കളയുടെ ഭാഗവും മുറ്റത്തെ ചുമരും തകർന്ന് കുളത്തിൽ പതിക്കുകയായിരുന്നു. ചുവരിന്റെ കല്ല് തലയിൽ വീണ് പരിക്കുപറ്റിയ മുസ്‌ലിഹ പതിനഞ്ച് മീറ്ററോളം ആഴമുള്ള കുളത്തിലേക്ക് താഴ്ന്നു. ഇതുകണ്ട മൂവർ സംഘം ആഴത്തിൽ ചെന്ന് മുസ്ലിഹയെ പിടിച്ച് കരയിലെത്തിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് മുസ്ലിഹയെ ആശുപത്രിയിൽ എത്തിച്ചു. മാതൃകാപരമായ ധീര പ്രവർത്തനം നടത്തി ഒരു വിദ്യാർത്ഥിനിയെ ജീവിതത്തിലേക്ക് കൈപിടിച്ച ശെസിൻ മുഹമ്മദിനെ  പ്രിൻസിപ്പൾ മുഹ്‌യുദ്ധീൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി എന്നിവർ അധ്യാപകരുടെ സാന്നിധ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു. അധ്യാപകരായ സ്മിത, അൻഫാസ്‌, ആക്കിഫ്, ബീന, ഷബീറ, സന്തോഷ്‌, രമ്യ, ജൗഹറ,നിസാർ ഫൈസി, റഫീഖ് അലി, ഹൈദർ അലി,എന്നിവർ സന്നിഹിതരായി.


ഫോട്ടോ: കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയ നാഷണൽ സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ശെസിൻ മുഹമ്മദിനെ സ്കൂൾ പ്രിൻസിപ്പളും മാനേജറും ചേർന്ന് അനുമോദിക്കുന്നു

Post a Comment

Thanks

أحدث أقدم