മുംബൈ : പുതിയ പാൻനമ്പർ ലഭ്യമാക്കുന്നതിന് ആധാർ
ഉപയോഗിച്ചുള്ള തിരിച്ചറിയൽ
നിർബന്ധമാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. ജൂലായ് ഒന്നു മുതൽ ഇതുനടപ്പാക്കാനാണ്
പരിഗണിക്കുന്നത്.
പാൻ അപേക്ഷ നൽകുന്നതിനൊപ്പംതന്നെ ആധാർ തിരിച്ചറിയൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. അതായത്, ആധാർ കാർഡ് ഉള്ളവർക്കു മാത്രമേ പാൻ നമ്പറിനായി അപേക്ഷിക്കാൻ കഴിയൂ.
ഇതുവരെ പേര്, ജനന തിയ്യതി തെളിയിക്കാനുള്ള രേഖകൾ,
തിരിച്ചറിയൽ രേഖ എന്നിവ നൽ കിയാൽ പാൻകാർഡ് ലഭിക്കു മായിരുന്നു. നിലവിലുള്ള പാൻ ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശമുണ്ട്. ഇതിനായി 2025 ഡിസംബർ 31 വരെ സമയം
നൽകിയിട്ടുണ്ട്. അതിനുശേഷവും ആധാറുമായി ബന്ധിപ്പിക്കാതിരിക്കുന്ന പാൻനമ്പറുകൾ പ്രവർത്തന രഹിതമാകും.
ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി സമയപരിധി പലവട്ടം നീട്ടിനൽകിയിരുന്നു. ആളുകൾ ഒന്നിലധികം പാൻ കൈവശം വെക്കുന്നതും ഇതുവഴി നികുതി വെട്ടിപ്പ് നടക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് ആധാറും പാനും ബന്ധിപ്പിക്കാൻ തീരുമാനിച്ചത്.
2024 മാർച്ചുവരെയുള്ള കണ ക്കനുസരിച്ച് രാജ്യത്താകെ 74 കോടി പാൻനമ്പർ ഉടമകളാണുള്ളത്. ഇതിൽ 60.5 കോടിയും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
إرسال تعليق
Thanks