ചുഴലിക്കാറ്റ്: താനൂരിൽ 35 വീടുകൾക്ക് നാശം


താനൂർ: നഗരത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ വീശിയ ചുഴലിക്കാറ്റിൽ 35 വീടുകൾക്ക് നാശനഷ്ടം. 3.05 നാണ് മിനിറ്റുകൾ നീണ്ട ശക്തമായ കാറ്റുണ്ടായത്. ഇതോടൊപ്പം കനത്തമഴയും പെയ്തു. മരങ്ങളും തെങ്ങുകളും കടപുഴകി. കാട്ടിലങ്ങാടിയിൽ വീടിന് മുകളിൽ മരം വീണ് ഓടുകൾ തകർന്നു വീണ് ഒരാൾക്ക് പരുക്കേറ്റു. വീട്ടുമുറ്റത്ത് നിറുത്തിയിട്ട വാഹനത്തിനും കേടുപാട് സംഭവിച്ചു. ഇവിടെയും മറ്റു കേന്ദ്രങ്ങളിലും ഒട്ടേറെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. 2, 20, 21, 31, 33, 34 വാർഡുകളിലാണ് വ്യാപകമായി നഷ്ടങ്ങൾ സംഭവിച്ചത്.


താനൂര്‍ തെയ്യാല റോഡ്‌ ജംഗഷനില്‍ വലിയ മാവ്‌ കാറ്റില്‍ മുറിഞ്ഞ്‌ വീണതോടെ സമീപത്തെ വൈദ്യുതി കാലും ലൈനുകളും മുറിഞ്ഞു വീണു. സമീപത്തെ മെതുകയില്‍ മുജീബിന്റെ ഫ്രൂട്‌സ് കടയും ഭാഗികമായി തകര്‍ന്നു. മൂന്ന്‌ മിനിറ്റ്‌ സമയം കൊണ്ട്‌ നിരവധി നാശ നഷ്‌ടങ്ങളാണുണ്ടായത്‌. വൈദ്യുതി നിലച്ചതിനാല്‍ വന്‍ അപകടങ്ങളാണ്‌ ഒഴിവായത്‌. താനൂര്‍ പോലീസും ഫയര്‍ ഫോഴ്‌സും വൈദ്യുതി ജീവനക്കാരും ടി.ഡി.ആര്‍.എഫ്‌. പ്രവര്‍ത്തകരും, നാട്ടുകാരും സംഭവസ്‌ഥലത്ത്‌ എത്തി സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വൈദ്യുതി ലൈനിന്റെ മുകളിലൂടെ പ്രധാന റോഡായ താനൂര്‍ പരപ്പനങ്ങാടി റോഡിനു മുകളിലേക്കാണ്‌ വലിയ മരങ്ങള്‍ മുറിഞ്ഞ്‌ വീണത്‌. ഒരു മണിക്കൂറോളം ഇത്‌ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ താനൂരിലെ ഓട്ടോഡ്രൈവര്‍മാര്‍ ഇത്‌ വഴിയുള്ള വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുകയായിരുന്നു.


നഗരസഭാ കാര്യാലയത്തിന് മുന്നിലെ പഴക്കമേറിയ മരത്തിന്റെ കൊമ്പുകൾ പൊട്ടിവീണു. ജ്യോതി പള്ളിപറമ്പ് കോളനിയിൽ മുർസിങ്ങാനകത്ത് സക്കീന, മമ്മിക്കാനകത്ത് കുഞ്ഞുട്ടി , കോയാലിന്റെ പുരയ്ക്കൽ യൂസഫ് എന്നിവരുടെ വീടുകൾക്കു മുകളിൽ മരം വീണ് ഭാഗികമായി കേടുപാട് സംഭവിച്ചു. റെയിൽവേ സ്റ്റേഷന്റെ ഓടുകൾ കാറ്റിൽ പറന്നു. വിവിധ ഉൾഗ്രാമങ്ങളിൽ മരങ്ങളും തെങ്ങുകളും വൈദ്യുത പോസ്റ്റുകളും മുറിഞ്ഞുവീണു. റെയില്‍വെ സേ്‌റ്റഷന്‌ കിഴക്ക്‌ ഭാഗം കാട്ടിലങ്ങാടി ഭാഗത്ത്‌ മരം മുറിഞ്ഞ്‌ വീണ്‌ വീടിന്റെ ഓട്‌ തകര്‍ന്ന്‌ ഒരാള്‍ക്ക്‌ പരുക്കേറ്റു. വീട്ടില്‍ നിര്‍ത്തിയിട്ട കാറിന്‌ മുകളിലേക്ക്‌ മരം മുറിഞ്ഞ്‌ വീണ്‌ കാറിനും ഭാഗികമായി തകരാര്‍ സംഭവിച്ചു.


പുലർച്ചെ മുതൽ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. കടപുഴകി വീണ മരങ്ങൾ വെട്ടി മാറ്റുന്നത് വൈകിയും തുടരുകയാണ്. കെഎസ്ഇബി തൊഴിലാളികൾ കനത്ത മഴയിലും വിതരണം പുന:സ്ഥാപിക്കാനുളള  പ്രയത്നത്തിലാണ്. നഗരസഭാധ്യക്ഷൻ റഷീദ് മോര്യയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും തിരൂർ തഹസിൽദാർ ആഷിഖ്, വില്ലേജ് ഓഫിസർ എം.രവീന്ദ്രൻ ഉൾപ്പെടുന്ന റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് ആശ്വാസ നടപടികളെടുത്തു.കൗൺസിലർമാർ, നഗരസഭയിലെ ആരോഗ്യ വിഭാഗം തൊഴിലാളികൾ, വൈറ്റ് ഗാർഡ്, ടിഡിആർഎഫ് പ്രവർത്തകർ, നാട്ടുകാർ, യുവജന ക്ലബ് പ്രവർത്തകർ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി

Post a Comment

Thanks

أحدث أقدم