കാലിക്കറ്റ് സർവകലാശാലയിൽ അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ്; 26,500 സീറ്റുകൾ ഒഴിഞ്ഞുകിടക്കും



കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ആകെ 1,06,000 സീറ്റുകളുള്ളപ്പോൾ 79,500 പേർ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഒരു ലക്ഷത്തിനു മുകളിൽ അപേക്ഷകരുണ്ടായിരുന്ന സ്ഥാനത്താണിത്..


2023-24 വർഷം വരെ സീറ്റുകളേക്കാൾ കൂടുതൽ അപേക്ഷകരുണ്ടായിരുന്ന സർവകലാശാലയിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം 1,07,217 സീറ്റുകളിലേക്ക് 1,03,100 അപേക്ഷകൾ ലഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ 4000 അപേക്ഷകരുടെ കുറവ് ഇത്തവണ 26,500 ആയി വർധിച്ചു എന്നത് ആശങ്ക ഉയർത്തുന്നുണ്ട്..


മെയ് 27-ന് ആരംഭിച്ച രജിസ്ട്രേഷൻ ജൂൺ ഒൻപതിനാണ് അവസാനിച്ചത്. അഞ്ച് ജില്ലകളിലായി 436 കോളേജുകളാണ് സർവകലാശാലയ്ക്ക് കീഴിലുള്ളത്. ഭാഷ (11), സയൻസ് (32), കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് (12), ജേണലിസം (അഞ്ച്), ഫൈൻ ആർട്സ് (നാല്), മാനവികം (16), ഡബിൾ മേജർ (10), ബിവോക് (34) എന്നിങ്ങനെ വിവിധ കോഴ്സുകൾ ലഭ്യമാണ്..


പുതിയ കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബികോം,ᶜˡʳⁿᵉʷˢ ബിസിഎ, മാനേജ്മെന്റ് കോഴ്സുകൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. അതേസമയം, സയൻസ്, ഭാഷാ വിഷയങ്ങൾക്കാണ് അപേക്ഷകർ കുറയുന്നത്..


ഈ വർഷം അഞ്ച് ജില്ലകളിലായി ഹയർസെക്കൻഡറി വിജയിച്ച് ഉന്നതവിദ്യാഭ്യാസത്തിന് അർഹരായ 1,37,572 പേരുണ്ടായിട്ടും, കാലിക്കറ്റ് സർവകലാശാലയിൽ ലഭിച്ച അപേക്ഷകൾ വെച്ചുനോക്കുമ്പോൾ അരലക്ഷത്തിലധികം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതു മേഖല തിരഞ്ഞെടുക്കുന്നുവെന്ന ചോദ്യം ഉയരുന്നുണ്ട്..


സർവകലാശാല ഇത്തവണ 155 പുതിയ കോഴ്സുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, അതിന്റെ അഫിലിയേഷൻ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഈ നടപടികൾ പൂർത്തിയാകുന്നതോടെ ഈ സീറ്റുകളിലേക്കും പ്രവേശന നടപടികൾ ആരംഭിക്കും.

Post a Comment

Thanks

Previous Post Next Post