വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15 കാരി 8 മാസം ഗ‍ര്‍ഭിണി, 2 വര്‍ഷമായി പീഡിപ്പിച്ചത് 14 പേര്‍

 


ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15കാരി എട്ട് മാസം ഗ‍ർഭിണി. പരിശോധനയില്‍ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനം.

ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന സംഭവം. ദളിത് വിഭാഗത്തിലുള്ള പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെയാണ് 14 പേർ രണ്ട് വ‍ർഷത്തോളം പീഡിപ്പിച്ചത്. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തുമായിരുന്നു പീഡനമെന്നാണ് പൊലീസ് വിശദമാക്കുന്നത്.


എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. രണ്ട് മാസം മുൻപ് വരെയും പീഡനം നടന്നതായി പെണ്‍കുട്ടി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രായപൂ‍ർത്തിയാകാത്ത ഒരാള്‍ അടക്കം 17 പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തനിച്ച്‌ വള‍ർത്തിയിരുന്നു കുട്ടി രൂക്ഷമായ ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മാഡിഗ വിഭാഗത്തിലുള്ള പെണ്‍കുട്ടി താമസിച്ചിരുന്ന ഗ്രാമത്തില്‍ പിന്നോക്ക വിഭാഗത്തിലുള്ളവർ വളരെ കുറവായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.


പ്രസവം കഴിയുന്നത് വരെ 15കാരിയെ ആശുപത്രിയില്‍ സംരക്ഷിക്കാനാണ് നിലവില്‍ അധികൃതർ തീരുമാനം എടുത്തിട്ടുള്ളത്. കൗണ്‍സിലിംഗ് അടക്കമുള്ള സഹായങ്ങളും 15കാരിക്ക് ലഭ്യമാക്കിയിട്ടുണ്ട്. 15കാരിയുടെ സഹപാഠികളിലൊരാളും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. സ്കൂളില്‍ നിന്ന് ഒരുമിച്ച്‌ എടുത്ത ഫോട്ടോ കാണിച്ചായിരുന്നു സഹപാഠി പീഡ‍നം ആരംഭിച്ചത്. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ 14 പേർ 15കാരിയെ പീഡിപ്പിക്കുകയായിരുന്നു. 18നും 51നും ഇടയില്‍ പ്രായമുള്ളവരെയാണ് ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Post a Comment

Thanks

أحدث أقدم