റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ ഇന്ന് കോടതിയുടെ നിർണ്ണായക വിധി. പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ തടവ് കാലം ഏറെക്കുറെ പൂർത്തിയായതിനാൽ റഹീമിന് ഉടൻ പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.
വധ ശിക്ഷ വിധിച്ചിരുന്ന കേസിൽ ദിയ ധനം നൽകി സ്വകാര്യ അവകാപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിൻ്റെ അടിസ്ഥാനത്തിൽ കോടതി വധ ശിക്ഷ റദ്ദാക്കിയിരുന്നു. അതെ സമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
2006 ഡിസംബർ മുതൽ റഹീം ജയിൽ ശിക്ഷ അനഭവിച്ചുവരികയാണ്. അറബി മാസത്തിന്റെ കണക്ക് പ്രകാരമാണ് 19 വർഷത്തിലധികം പൂർത്തിയായി. മറ്റ് ഇളവുകളും പരിഗണിക്കുമ്പോൾ ഉടൻ മോചനം സാധ്യമായേക്കും.
Post a Comment
Thanks