തിരൂരങ്ങാടി: വാഹനങ്ങളിൽ തീപ്പിടുത്തമുണ്ടായി വാഹന ത്തോടൊപ്പം യാത്രക്കാരും വെന്ത് മരിക്കുന്ന ദാരുണ സംഭവങ്ങൾ വർധിക്കു മ്പോൾ തീപ്പിടുത്തം മുൻകൂ ട്ടി അറിഞ്ഞ് യാത്രക്കാരെയും വാഹനത്തെയും രക്ഷിക്കുന്ന പുതിയ സംവിധാനം കണ്ടു പിടിച്ച് യുവാവ്.
മൂന്നിയൂർ കു ന്നത്ത് പറമ്പ് പി പി മുഹമ്മദ് അഫ്നാസ് (25) ആണ് ഇത്തരമൊരു സംവിധാനം കണ്ടു പിടിച്ചത്.
ബിഫയർസേഫ്റ്റി സിസ്റ്റം എന്ന പേരിലാണ് നൂതതന ഇലക്ട്രോണിക് യന്ത്രം അറിയപ്പെടുന്നത്. വാഹനത്തിന് തീപ്പിടുത്തം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അലാറം മുഴ ങ്ങും. ഉടനെ തന്നെ വാഹനത്തിന്റെ വാതിലുകളുടെ ലോക്ക് തുറക്കും. പവർ പിൻ താഴും ഇതേ സമയം തന്നെ തൊട്ടടുത്ത പോലീസ് സ്റ്റേഷൻ, അഗ്നി രക്ഷാ വിഭാഗം എന്നിവയിലേക്ക് ലൊക്കേഷൻ സഹിതം അറിയിപ്പ് സന്ദേശം എത്തും. കൂടാതെ ആർ സി ഓണറുടെ ഫോണിലേക്ക് വിളിയും എത്തും. തുടർന്ന് ഒരു മിനുട്ടിനകം വാഹനം ഓഫാകും സർക്യൂട്ട് ബ്രൈക്ക് ആകും തുടങ്ങി 13 സംവിധാനങ്ങളാ ണിതിലുളളത്.
ഇരുചക്ര വാഹനങ്ങളിൽ
വരെ ഇത് സ്ഥാപിക്കാവുന്നതാണ്. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു യന്ത്രം കണ്ടുപിടിക്കുന്നതെന്ന് അഫ്‌നാസ് പറഞ്ഞു. 6000 രൂപ യാണ് ചെലവ് വരുന്നത്. ഗവൺ മെന്റുമായി സഹകരിച്ച് ഇത് വിപണിയിൽ ഇറക്കാനാണ് ഉദ്ദേശം.
പുത്തൻ പീടിയേക്കൽ അലിയുടെയും സാബിറയു ടെയും മകനായ ഈ യുവാവ് വളവന്നൂർ ബാഫഖി യതീം ഖാന ഐ ടി ഐയിൽ നിന്നാണ് പഠനം പൂർത്തിയാ ക്കിയത്.
إرسال تعليق
Thanks