തിരൂരങ്ങാടി:വാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകും വിധമുള്ള ഒരു തെരുവ് കച്ചവടവും ചെമ്മാട് ഉൾപ്പെടെയുള്ള പ്രധാന ടൗണുകളിൽ അനുവദിക്കേണ്ടതില്ലെന്ന് തിരൂരങ്ങാടി നഗരസഭ ഭരണ സമിതി തീരുമാനിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.
ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പത്തൂർ നഴ്സിങ് ഹോമിന് സമീപം വൈകുന്നേരങ്ങളിൽ എത്തുന്ന അനധികൃത മത്സ്യ കച്ചവടക്കാരെയും രാത്രി ചെമ്മാട് കോഴിക്കോട് റോഡിലുള്ള കച്ചവടക്കാരെയും നഗരസഭ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ താക്കീത് നൽകുകയും തുലാസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
റോഡുകളും നഗരങ്ങളും കയ്യെറിയുള്ള തെരുവ് കച്ചവടങ്ങൾ യാത്രക്കാർക്കും സ്ഥാപനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി നിരവധി പരാധികൾ ലഭിച്ചതിനാലാണ് കർശന തീരുമാനമെന്ന് നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്മായിൽ പറഞ്ഞു.
അംഗീകൃത തെരുവ് കച്ചവടക്കാരെ പുനരുധിവസിപ്പിക്കുന്നതിനുള്ള സൗകര്യപ്രദമായ സ്ഥലം പരിഗണനയിലാണെന്നും താമസിയാതെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment
Thanks