പെട്രോളിനും ഡീസലിനും വില കൂട്ടി നയാര.. പെട്രോള്‍ ലിറ്ററിന് 110 കടന്നു, ഡീസല്‍ 100 ലേക്ക്


ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര എനര്‍ജി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും ആണ് നയാര എനര്‍ജി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ നയാര എനര്‍ജിയുടെ പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 111.08 രൂപയും ഡീസലിന് 97.84 രൂപയും ആയി മാറി.


ദിവസങ്ങള്‍ക്ക് മുന്‍പ് എണ്ണക്കമ്പനികള്‍ രാജ്യത്തെ പ്രീമിയം പെട്രോളിന് 2.30 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇറാന്‍-യുഎസ് യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്. എന്നാല്‍ സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഇതിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി ഇന്ധന വില കുത്തനെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.


കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ സമ്മര്‍ദ്ദത്തിലാണ്. ഊര്‍ജ പ്രതിസന്ധി തുടരുമ്പോഴും വിലയില്‍ മാറ്റമൊന്നും വരാതെ പിടിച്ചുനില്‍ക്കുകയാണ്. നയാര വില കൂട്ടിയതോടെ ഐഒസി, എച്ച്പി തുടങ്ങിയ കമ്പനികളും വില കൂട്ടിയേക്കും എന്ന അഭ്യൂഹമുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുകയും യുഎസും ഇറാനും ഊര്‍ജ്ജ സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തത് ആഗോള വിതരണത്തെ തടസപ്പെടുത്തി.


ഇന്ത്യയിലെ 102,075 പെട്രോള്‍ പമ്പുകളില്‍ 6,967 എണ്ണവും പ്രവര്‍ത്തിപ്പിക്കുന്നത് നയാര എനര്‍ജിയാണ്. ഇന്‍പുട്ട് ചെലവുകളിലെ വര്‍ധനവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വില പരിഷ്‌കരിച്ചിരിക്കുന്നത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയിലെ റോസ്നെഫ്റ്റിന്റെ ഭൂരിഭാഗം ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നയാര എനര്‍ജി.


പെട്രോള്‍ വില ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വര്‍ധിപ്പിച്ചതോടെ വാറ്റ് പോലുള്ള പ്രാദേശിക നികുതികളിലെ സംഭവവികാസങ്ങളെ ആശ്രയിച്ച് ഫലപ്രദമായ നിരക്ക് വര്‍ധനവ് സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. വിലവര്‍ധനവ് തടഞ്ഞുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ഇന്ത്യയിലെ സ്വകാര്യ ഇന്ധന ചില്ലറ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭിക്കുന്നില്ല.


വര്‍ധിച്ചുവരുന്ന നഷ്ടങ്ങള്‍ ചില്ലറ വില്‍പ്പന വില ഉയര്‍ത്തുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ധനക്ഷാമം സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍, ഇന്ത്യയിലുടനീളമുള്ള പല സംസ്ഥാനങ്ങളിലും വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആളുകള്‍ പെട്രോള്‍ പമ്പുകളിലേക്ക് ഒഴുകിയെത്തുന്നു. അതേസമയം എല്‍പിജി പ്രതിസന്ധി ഫില്ലിംഗ് സ്റ്റേഷനുകള്‍ക്കും ഡിപ്പോകള്‍ക്കും പുറത്ത് നീണ്ട നിരകള്‍ക്ക് കാരണമായി.


Post a Comment

Thanks

أحدث أقدم