താനൂർ: സംസ്ഥാന ബജറ്റിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂരിന് പുതിയ സബ്ട്രഷറി നിർമിക്കാൻ രണ്ട് കോടി വകയിരുത്തിയത് നേട്ടമായി. കൂടാതെ മാനേജ്മെന്റ് കൈയൊഴിഞ്ഞ ചിറക്കൽ കെ.പി.എൻ.എം.യു.പി, കോർമന്തല എ.എം.എൽ.പി സ്കൂളുകൾക്ക് സ്ഥലം വാങ്ങാനും കെട്ടിടം നിർമിക്കാനും 10 കോടി, 10 അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കാൻ രണ്ട് കോടി, പൊന്മുണ്ടം, നിറമരുതൂർ പഞ്ചായത്തുകൾക്ക് പുതിയ ഓഫിസ് കെട്ടിടങ്ങൾ നിർമിക്കാൻ 10 കോടി എന്നിവയും ബജറ്റിൽ അനുവദിച്ചു. എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന പല പദ്ധതികൾക്കും ഇത്തവണ തുക വകയിരുത്താതിരുന്നത് നിരാശയായി.
താനൂർ: പൊന്മുണ്ടത്തും നിറമരുതൂരിലും പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തിയതായി മന്ത്രി വി. അബ്ദുറഹിമാൻ. സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസം അനുഭവിക്കുന്ന പൊന്മുണ്ടം പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ചു കോടി രൂപയാണ് അനുവദിച്ചത്. വൈലത്തൂരിലെ മാർക്കറ്റ് കെട്ടിടത്തിലെ രണ്ടാം നിലയിലാണ് നിലവിൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഏതൊരാൾക്കും ഓഫിസ് സേവനങ്ങൾ ലഭ്യമാകാൻ സഹായകമാകും.
നിറമരുതൂർ പഞ്ചായത്ത് ഓഫിസിനും അഞ്ചു കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുക. 25 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ഒഴിവാക്കി ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം ഒരുക്കുകയെന്നും തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
إرسال تعليق
Thanks