ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിച്ച സംഭവം; എസ്‌എച്ച്‌ഒക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം


എറണാകുളത്ത്, യുവതിയുടെ മുഖത്തടിച്ച സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നല്‍കി.


നിർദേശത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. എഡിജിപി എച്ച്‌ വെങ്കിടേഷിന് അന്വേഷണ ചുമതല നല്‍കി.


നിലവില്‍ അരൂർ സ്റ്റേഷനില്‍ ഉദ്യോഗസ്ഥനാണ് പ്രതാപചന്ദ്രൻ.


നോര്‍ത്ത് സ്റ്റേഷനിലാണ് ഗർഭിണിയായ യുവതിയുടെ മുഖത്ത് എസ്‌എച്ച്‌ഒ അടിച്ചത്. 2024ല്‍ നടന്ന മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ദൃശ്യം പുറത്തുവിട്ടത്. കുഞ്ഞുങ്ങള്‍ അലറി കരഞ്ഞിട്ടുപോലും പൊലീസ് ഒരു ദയയും കാണിച്ചില്ലെന്ന് രാതി നല്‍കിയ ഷൈമോള്‍ പറഞ്ഞു. പൊലീസ് ക്രൂരമായി പ്രതികരിച്ചു. കുട്ടികള്‍ അതില്‍ നിന്ന് റിക്കവറാകാൻ രണ്ടാഴ്ചകളെടുത്തു. ജൂണ്‍ മാസത്തിലാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ ജോലിചെയ്യുന്ന യുവാക്കളെ പൊലീസ് മർദ്ദിക്കുന്ന വീഡിയോ പകർത്തിയതിനാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ താനും കുട്ടികളും സ്റ്റേഷനിലെത്തി. അവിടെ ഇട്ട് ഭർത്താവിനെ മർദ്ധിക്കുന്നത് കണ്ട് കരഞ്ഞു പറഞ്ഞപ്പോഴാണ് പിടിച്ചു തള്ളിയത്. തങ്ങള്‍ തെറ്റുകാരല്ലെന്ന് തെളിയിക്കാനായെന്നും ഷൈമോള്‍ പറഞ്ഞു.


എസ്‌ഐ യുവതിയുടെ നെഞ്ചില്‍ പിടിച്ച്‌ തളളുകയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ത്രീയും ഭര്‍ത്താവും ആക്രമിച്ചു എന്നായിരുന്നു പൊലീസ് വാദം. യുവതിയുടെ ഭർത്താവ് ബെൻ ജോ നടത്തുന്ന ഹോട്ടലില്‍ നടന്ന അടിപിടിയെ തുടർന്നാണ്‌ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതിന്പ പിന്നാലെയാണ്‌ യുവതി സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നല്‍കി.


സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാന പാലനം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നു. ബെൻ ജോയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു വർഷം നീണ്ട നിയമ യുദ്ധങ്ങള്‍ക്ക് ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായത്. ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെ തുടർന്ന് ഹൈക്കോടതി ഉത്തരവിലാണ് സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. 

പ്രതാപചന്ദ്രനെതിരെ മുൻപും സമാന ആരോപണങ്ങള്‍ നിലനിന്നിരുന്നു. സ്റ്റേഷനില്‍ പ്രതികളെ ക്രൂരമായി മർദിച്ചു എന്നായിരുന്നു പരാതി. 'മിന്നല്‍ പ്രതാപൻ ' എന്ന പേരിലാണ് പൊലീസുകാർക്കിടയില്‍ ഇയാള്‍ അറിയപ്പെട്ടിരുന്നത്.

Post a Comment

Thanks

Previous Post Next Post