ജറുസലേം/തെഹ്റാൻ: ഇറാൻ ഇസ്രയേൽ
സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ അമേരിക്കയുടെ കൂട്ടുപിടിച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന് നേർക്കുള്ള ഇറാന്റെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ആയിരക്കണക്കിന് ഇസ്രയേലികളെ ഭൂഗർഭ ഷെൽട്ടറുകളിലേക്ക് മാറ്റി. മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ പ്രധാന വൈദ്യുതി ഗ്രിഡിന് കേടുപാടുണ്ടായി.
ഇറാനിൽ നിന്ന് 40 മിനിറ്റിനുള്ളിൽ നാല് തവണയായി ഏഴ് മിസൈലുകൾ ഉപയോ ഗിച്ച് ആക്രമണം നടന്നതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തതിട്ടില്ല. ഇസ്രയേലിലെ മിക്ക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമാണെന്നും
സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം. തെക്കൻ ഇസ്രയേലിലെ വൈദ്യുതി ഗ്രിഡിൽ ശക്തമായ തടസങ്ങൾ നേരിട്ടു.
വൈദ്യുതി ഗ്രിഡിന് സമീപം മിസൈൽ പതിച്ചതിനെ തുടർന്ന് പ്രദേശത്തെ നിരവധി പട്ടണങ്ങളിൽ താൽക്കാലിക വൈദ്യുതി തടസമുണ്ടായതായി ഇസ്രയേൽ ഇലക്ട്രിക് കോർപ്പറേഷൻ അറിയിച്ചു. ഒരു മണിക്കൂറിനുശേഷം വീണ്ടും മിസൈൽ ആക്രമണമുണ്ടായി. വടക്കൻ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങി. മിസൈലുകൾ വിജയകരമായി തടഞ്ഞതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു
Post a Comment
Thanks