ദേശീയപാത പുനർനിർമാണത്തിൻ്റെ ഭാഗമായി കോഴിക്കോട്-തൃശ്ശൂർ പാത നെടുകെ മുറിച്ച ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നൽകിയ കേസിൽ നിജസ്ഥിതി പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ കൊളപ്പുറത്തെത്തി തെളിവെടുപ്പ് നടത്തി.
കൊളപ്പുറം ജങ്ഷൻ, കരിപ്പൂർ വിമാനത്താവളം റോഡ്, പരപ്പനങ്ങാടി റോഡ്, കൂരിയാട് പാടം, സർവീസ് റോഡ്, കൊളപ്പുറം ജങ്ഷനിലെ സർവീസ് റോഡ് എന്നിവയെല്ലാം സന്ദർശിച്ചു. കൊളപ്പുറം ഗവ. ഹൈസ്‌കൂളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ അദ്ദേഹവുമായി പ്രയാസങ്ങൾ പങ്കുവെച്ചു.
ദേശീയപാത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമരസമിതി ഫയൽ ചെയ്തത ഇടക്കാല ഹർജി വാദം നടക്കുമ്പോഴാണ് കമ്മിഷനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
കൊളപ്പുറത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ താത്കാലികമായി പുതുതായി നിർമിച്ച ദേശീയപാതയിലൂടെ ഗതാഗതം അനുവദിച്ചെങ്കിലും സർവീസ് റോഡിൽ ഗതാഗതക്കുരുക്കനുഭവപ്പെട്ടത് അദ്ദേഹം നേരിൽകണ്ടു. സംസ്ഥാനപാതയ്ക്ക് സമാന്തരമായി മേൽപ്പാതയാണു വേണ്ടതെന്ന് സമരസമിതി കമ്മിഷനോട് ആവശ്യപ്പെട്ടു.
إرسال تعليق
Thanks