കൊളപ്പുറം : ദേശീയപാത പുനർ നിർമാണത്തിന്റെ ഭാഗമായി കോഴിക്കോട് തൃശ്ശൂർ സംസ്ഥാനപാത നെടുകെ മുറിച്ച ഭാഗത്ത് കൊളപ്പുറത്ത് താത്കാലികമായി ഒരുക്കിയിരുന്ന സംവിധാനം ഒഴിവാക്കി പുതിയ സംവിധാനം ഒരുക്കിയതോടെ തുടങ്ങിയ ഗതാഗത ക്കുരുക്കിന് ഇതുവരെ പരിഹാരമായില്ല.
വിദ്യാർഥികളും രോഗികളും ജീവനക്കാരും വിമാനത്താവളത്തി ലേക്കുള്ള യാത്രക്കാരുമാണ് ഇതിനാൽ ഏറെ കഷ്ടപ്പെടുന്നത്. ഈ ഭാഗത്ത് ഇരുഭാഗത്തേക്കും വാഹനങ്ങൾക്കു പോകാൻ അനുമതി നൽകിയതോടെയാണ് കുരുക്കു തുടങ്ങിയത്.
രാവിലെ ഒൻപതു മുതൽ പത്തര വരേയും വൈകീട്ട് നാലുമണി മുതലുമാണ് ഈ ഭാഗത്ത് സ്ഥിരമായി വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നത്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് ചില സമയങ്ങളില്‍ ഇവിടെ കുടുങ്ങി കിടക്കുന്നത്. വാട്സപ്പിലൂടെ
വിവരമറിഞ്ഞെത്തുന്ന സമരസമിതി പ്രവർത്തകരാണ് രാത്രി സമയത്തു പോലും റോഡിലെ കുരുക്ക് ഒഴിവാക്കുന്നത്. ഇടുങ്ങിയ പാതയും ഇടതും വലതും ചേർന്ന് തോന്നിയപോലെ വരുന്ന വാഹനങ്ങളുമാണ് കുരുക്കിനു കാരണം. ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകാനനുവദിച്ചപ്പോൾ ഗതാഗഗതം നിയന്ത്രിക്കാൻ പോലീസ് സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ എതിർപ്പുമായെത്തിയ നാട്ടുകാർക്ക് വാക്കു നൽകിയിരുന്നു. ഈ ഭാഗത്തെ ഗതാഗത സംവിധാനത്തിന് അന്തിമ തീരുമാനം ആകും വരെ വാഹനങ്ങൾ
നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق
Thanks