കൊളപ്പുറം : ദേശീയപാത പുനർനിർമാണത്തിൻെറ ഭാഗമായി കോഴിക്കോട്-തൃശ്ശൂർ സംസ്ഥാനപാത നെടുകെ മുറിച്ച ഭാഗത്ത് താത്കാലികമായി ഒരുക്കിയിരുന്ന സംവിധാനം ഒഴിവാക്കി പുതിയ സംവിധാനം ഒരുക്കിയതോടെ അങ്കലാപ്പിലായിരിക്കുക യാണ് ഈ ഭാഗത്തുള്ള വിദ്യാർഥികളുൾപ്പെടെയുള്ള സാധാരണക്കാരായ കാൽനടയാത്രക്കാർ. തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകാനുള്ള സർവീസ് റോഡിൽ കൊളപ്പുറം ഭാഗത്ത് ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് പോകാൻ അനുമതി നൽകിയതോടെയാണ് കാൽനടയാത്രക്കാർ വെട്ടിലായിരിക്കുന്നത്.
ചിലയിടങ്ങളിൽ ഒരു വാഹനത്തിനു മാത്രം പോകാൻ വിതിയ ള്ള ഇവിടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ വന്നാൽ കാൽടയാത്രക്കാർക്ക് ഒന്നുകയറി|നിൽക്കാൻ പോലും സ്ഥലമില്ല.
തൃശ്ശൂർ ഭാഗത്തുനിന്ന് വേഗം കുറച്ചു വരുന്ന വാഹനങ്ങളെ മറികടന്ന് മറ്റു വാഹനങ്ങൾ വന്നാൽ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്ക് തുടങ്ങുകയായി. ഇതു കഴിയുന്നതുവരെ കാൽ നടയാത്രക്കാർ ഒരരികുപറ്റി നിൽക്കേണ്ട അവസ്ഥയാണ്. ഇതിനു പുറമേയാണ് മറ്റു വാഹനങ്ങൾ മറികടക്കാതിരിക്കാൻ പാത തടയുന്നവിധത്തിൽ ഇടുങ്ങിയ ഭാഗത്ത് നിർത്തുന്ന ബസുകളും ഏതു ഭാഗത്തിലൂടെയാണ് പോകേണ്ടതെന്നറിയാതെ വിമാനത്താവളം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്കു വരുന്ന വാഹനങ്ങളും..
ഇതിൽ കൊളപ്പുറം ഗവ. ഹൈസ്കൂളിലേക്ക് ദേശിയപാതയുടെ മറുഭാഗത്തുനിന്ന് വരുന്ന വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെടുന്നത്. ജീവൻ പണയംവെച്ചാണ് വിദ്യാലയത്തിലേക്കുള്ള ഇവരുടെ യാത്ര. അതിലേറെ ആധിയോ ടെയാണ് വീട്ടുകാരിവരെ കാത്തിരിക്കുന്നത്..
Post a Comment
Thanks