വള്ളിക്കുന്ന്: വള്ളിക്കുന്ന്-കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിന്റെ പുനരുദ്ധാരണ പദ്ധതിക്കായി സാങ്കേതിക വിഭാഗം പരിശോധന നടത്തി. ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിർദേശപ്രകാരം പൊതുമരാമത്ത് (പാലങ്ങൾ) സാങ്കേതിക വിഭാഗം പാലക്കാട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ സി. റിജേ റിന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
പാലത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടയുടനെ 2021-ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ ആദ്യ നിവേദനം കടലുണ്ടിക്കടവ് പാലം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ടായിരുന്നുവെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ. പറഞ്ഞു.
പാലത്തിന്റെ ബലക്ഷയം ചൂണ്ടിക്കാണിച്ച് 2020 മുതൽ സാങ്കേതിക വിഭാഗം പൊതുമരാമത്ത് വകുപ്പിന് ഡി.പി.ആർ. സമർപ്പിച്ചുവെങ്കിലും ചെന്നൈ ഐ.ഇ.ടി. ഉൾപ്പെടെയുള്ള വിദഗ്ധസമിതി സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. അതനുസരിച്ച് ചീഫ് ടെക്നിക്കൽ എക്സാമിനറടക്കുമുള്ളവർ പിന്നീട് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വിദഗ്ധസമിതി തിരുവനന്തപുരത്ത് യോഗം ചേർന്ന് വിശദപരിശോധന നടത്തി പാലം പുനരുദ്ധാരണപ്രവൃത്തിയുടെ ഡി.പി.ആർ. സമർപ്പിക്കാൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകുകയായിരുന്നു.
എക്സിക്യുട്ടീവ് എൻജിനീയറോടൊപ്പം പൊതുമരാമത്ത് പാലം വിഭാഗം മഞ്ചേരി സബ് ഡിവിഷണൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ വിനോദ് ചാലിയിൽ, അസിസ്റ്റന്റ് എൻജിനീയർ കാർത്തിക്, ഓവർസിയർ വി. ലിജു, എം.എൽ.എ.യുടെ പേഴ്‌സണൽ സ്റ്റാഫ് എൻ.കെ. അബ്ദുൽ ശുകൂർ, ഗ്രാമപ്പഞ്ചായത്ത് അംഗം കെ.പി. ഹനീഫ എന്നിവർ അനുഗമിച്ചു.
إرسال تعليق
Thanks