മൂന്നിയൂർ: കടലൂണ്ടി പുഴയിലെ കളിയാട്ട മുക്കിൽ പുഴയിൽ കുളിച്ച് അമീബിയ മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ച് വയസുകാരി ഗുരുതരമായും ബന്ധുക്കളായ നാല് കുട്ടികൾ രോഗലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസ തേടിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത് .
പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകി. ഉന്നത മെഡിക്കൽ സംഘം അടുത്ത ദിവസം സ്ഥലം സന്ദർശിക്കും.
ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ , മെയ് തുടങ്ങിയ മാസങ്ങളിൽ പുഴയിൽ കുളിച്ചവരായ ആർക്കെങ്കിലും പനി, കടുത്ത തലവേദന ,കണ്ണിന് ചുവപ്പ്,ഛർദി , കഴുത്തിന് വേദന തുടങ്ങി രോഗ ലക്ഷണങ്ങൾ ഉണ്ടായവർ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മൂന്നിയൂർ കളിയാട്ടമുക്കിൽ പുഴയിൽ കുളിച്ചതിനെ തുടർന്ന് രോഗം കണ്ടെത്തിയ സാഹചര്യത്തിൽ പുഴയിൽ നിന്നുള്ള വെള്ളം ശേഖരിച്ച് പരിശോധനക്ക് അയച്ച് എതു തരം അണുബാധയാണ് ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തും.
വെള്ളം കെട്ടി നിൽക്കുന്ന പുഴയിൽ ഇറങ്ങി കുളിക്കുന്നത് പൊതുജനങ്ങളും പ്രത്യേകിച്ച് കുട്ടികളും ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് അഭ്യാർത്ഥിച്ചു. കടലൂണ്ടി പുഴയുടെ പരിസര പ്രദേശങ്ങളിൽ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks