സൗദി പൗരൻ കൊല്ലപ്പെട്ട കേസിൽ ദിയാപണ ശേഖരണം അവസാനിച്ചിരിക്കെ വധശിക്ഷ വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനനടപടികൾ അടുത്താഴ്ച തുടങ്ങും. റഹീം നിയമസഹായസമിതി നാട്ടിൽ ആരംഭിച്ച ആപ്ലിക്കേഷനിൽ 34 കോടി ഇന്ത്യൻ
രൂപയെന്ന ലക്ഷ്യത്തിലേക്ക്
എത്തിയെന്നും ഈ പണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യൻ എംബസിയുടെ എക്കൗണ്ടിലേക്ക് മാറ്റുന്ന നടപടികൾ
അന്തിമഘട്ടത്തിലാണെന്നും കേസ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി വ്യക്തമാക്കി. തുടർന്ന് റിയാദിൽ ഒരു ബാങ്ക് എക്കൗണ്ട്
തുറന്ന് അതിലേക്ക് പ്രസതുത പണം
മാറ്റും. ഈ എകൗണ്ടിൽ നിന്ന് കോടതി വഴിയാണ് കൊല്ലപ്പെട്ട സൗദി പൗരന്റെ
കുടുംബത്തിന് പണം
കൈമാറുക.
ആവശ്യപ്പെട്ട ദിയാപണം
റെഡിയായിട്ടുണ്ടെന്ന് വധശിക്ഷ വിധിച്ച സുപ്രിം കോടതിയെ അറിയിക്കലാണ് അടുത്ത നീക്കം. തുടർന്ന് കോടതി കേസ് പരിഗണിക്കും. ഇരുഭാഗത്തെയും
അഭിഭാഷകരും അബ്ദുറഹീമും സൗദി കുടുംബവും കോടതിയിൽ ഹാജറാകും. ദിയാപണമെന്ന ഒത്തുതീർപ്പിൽ കേസ് അവസാനിക്കുന്നതോടെ
എൻഫോഴ്സ്മെന്റ് കോടതി വഴി സൗദി കുടുംബത്തിന് 15 മില്യൻ റിയാലിന്റെ ചെക്ക് കൈമാറും. പോലീസിലും കോടതിയിലുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ റഹീമിന്
മോചനമാകുമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകരുടെയും കോടതിയുടെയും ഫീസുകളടക്കം ഇനിയുമുണ്ട് ചെലവുകൾ. അതെല്ലാം ഉടൻ പരിഹരിക്കും. സാധാരണക്കാരുടെ പണമാണ് സഹായസമിതി തുറന്ന എക്കൗണ്ടിലെത്തിയത്. ഇന്ത്യയിൽ ആന്തമാൻ നിക്കോബാർ ദ്വീപു മുതൽ കാശ്മീർ, ജാർഖണ്ട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നെല്ലാം പണം എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks