മൂന്നിയൂർ തെക്കെ പാടത്ത് പന്നിയിറങ്ങി.വ്യാപക കൃഷി നാശം ജനം ഭീതിയിൽ .


മൂന്നിയൂർ: മൂന്നിയൂർ പാറക്കടവ് തെക്കെ പാടത്ത് കാട്ടുപന്നിയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു.  മൂന്നിയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ തെക്കെ പാടത്തെ ചെറ്റിപ്പുറം ഭാഗത്താണ് പന്നിയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് .
 ഏക്കറക്കണക്കിന് വ്യസ്തൃതിയുള്ള ഇവിടെ കപ്പ, വാഴ, നെല്ല്, വാഴ, വിവിധയിനം പച്ചക്കറികൾ എന്നിവയാണ് കൃഷി നടക്കുന്നത്. പതിനഞ്ച് ദിവസമായി പന്നി ഇവിടെ സ്വൈരവിരഹം തുടങ്ങിയിട്ട്. കർഷകർ പടക്കം പൊട്ടിച്ചും തീ കത്തിച്ചും പന്നിയെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. രണ്ട് മാസം കഴിഞ്ഞാൽ വിളവെടുക്കാനായ കൃഷികളാണ് പന്നി നശിപ്പിച്ച് കൊണ്ടിരിക്കുന്നത്.
 പന്നിയിറങ്ങിയതോടെ കർഷകരെപ്പോലെ നാട്ടുകാരും ഭീതിയിലാണ്. കുട്ടികളും മുതിർന്നവരും കളിക്കാനും വിറക് ശേഖരിക്കാനും മറ്റും തെക്കെ പാടത്തെ ആശ്രയിക്കാറുണ്ട്. മാത്രമല്ല പാടത്തിനോടു ബന്ധിച്ച് വീട് വെച്ച് താമസക്കാറുമുണ്ട്. പ്രായം ചെന്നവരും ചെറിയ കുട്ടികളുമടക്കം ഇവിടങ്ങളിൽ താമസിക്കുന്നുമുണ്ട്. ഏത് നിമിഷവും പന്നിയുടെ ആക്രമം ഭയന്ന് കഴിയുകയാണ് ജനങ്ങൾ . വന്യമൃഗ സംരക്ഷണ നിയമം ഉള്ളത് കൊണ്ട് പന്നിയെ പിടിക്കാൻ വനപാലകർക്കല്ലാതെ മറ്റുള്ളവർക്ക് അധികാരമില്ല യെന്നതും നാട്ടുകാരെ കുഴക്കുന്നു. പന്നിയുടെ ആക്രമം നടന്ന കൃഷിയിടങ്ങൾ വാർഡ് മെമ്പർ മണമ്മൽ ശംസുദ്ധീൻ സന്ദർശിച്ചു. പന്നിയെ പിടിച്ച് കർഷകരെയും നാട്ടുകാരെയും സംരക്ഷിക്കണമെന്നും വനപാലകർ ഉൾപ്പെടെയുള്ള വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ഭാരവാഹികൾ വാർഡ് മെമ്പർ ശംസുദ്ധീന്റെ നേത്രത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. സുഹ്റാബിയെ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വി.പി. ചെറീദ്, അഷ്റഫ് കളത്തിങ്ങൽ പാറ, വി.പി. പിച്ചു, സി.എം. ചെറീദ് പങ്കെടുത്തു

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم