തൃശൂർ: ഓണമുണ്ണാൻ 13 ഇനങ്ങൾക്ക് സബ്‌സിഡി നിരക്കുമായി സപ്ലൈകോ സജീവം. തേക്കിൻകാട് മൈതാനിയിലാരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറിൽ ആളുകളുടെ നീണ്ടനിരയാണ്.
ചെറുപയർ, ഉഴുന്നുപരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റർ വെളിച്ചെണ്ണ എന്നീ ഇനിങ്ങളാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുന്നത്. 19ന് ആരംഭിച്ച ഓണം ഫെയറിൽ ഒരു ദിവസം 700ഓളം ആളുകളെങ്കിലും എത്തുന്നുണ്ട്. നോൺ സബ്‌സിഡി ഇനത്തിലുള്ള സാധനങ്ങൾക്കും പൊതു വിപണിയേക്കാൾ അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട്.
കൂടാതെ വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. ഇതുവരെ 14 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. പൊതുവിപണിയിൽ 1318 രൂപ വില വരുന്ന 13 ഇനങ്ങളാണ് 612 രൂപയ്‌ക്ക് ലഭിക്കുന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ സ്റ്റാളുകൾ പ്രവർത്തിക്കും. സപ്ലൈകോയ്‌ക്കു പുറമെ മിൽമ ഉൽപ്പന്നങ്ങളുടെ സ്റ്റാളും ഹോർട്ടികോർപ്പിന്റെ കർഷകച്ചന്തയും പ്രവർത്തിക്കുന്നുണ്ട്.
إرسال تعليق
Thanks